തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാനിരുന്ന മല്ലിക സാരാഭായിക്ക് വിലക്ക്. കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് ഇടപെട്ടാണ് നൃത്തപരിപാടി ഒഴിവാക്കിയത്. ഇതിനെതിരെ ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്ത് പ്രതിഷേധിക്കുമെന്ന് പ്രശസ്ത നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയും കേരള കലാമണ്ഡലം ചാന്‍സലറുമായ മല്ലിക സാരാഭായ് പറഞ്ഞു. എന്നാൽ ഇങ്ങനെ നൃത്തം അവതരിപ്പിച്ചാൽ ഭവിഷ്യത്തുകൾ നേരിട്ട് അനുഭവിക്കണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ക്ഷേത്ര ട്രസ്റ്റിയുമായ ബി.വി. പാപ റാറു വ്യക്തമാക്കി.
ക്ഷേത്രത്തിനുള്ളില്‍ നൃത്ത പരിപാടിക്ക് കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡി ‘വാക്കാല്‍’ അനുമതി നിഷേധിക്കയായിരുന്നു. ഇക്കാര്യം ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിന് പിന്നാലെയാണ് മല്ലിക സൗരാഭായി പ്രതിഷേധിച്ചത്. ക്ഷേത്ര പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരരുടെ രാഷ്ട്രീയവും സാമൂഹിക നിലപാടുകളും വിഷയമാവുകയാണ്.
യുനെസ്‌കോയുടെ അംഗീകാരം ലഭിച്ച് ഒരുകൊല്ലം തികയുന്നതിൻ്റെ ഭാഗമായാണ് ഇവിടെ രാമപ്പ ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ക്ഷേത്രപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത് കാകാതിയ ഹെറിറ്റേജ് ട്രസ്റ്റാണ്. ഫെസ്റ്റിൻ്റെ നടത്തിപ്പിനായി നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യോട് അനുമതി തേടിയിരുന്നു. നൃത്തപരിപാടി അവതരിപ്പിക്കാന്‍ മല്ലിക സാരാഭായിയെ ക്ഷണിക്കയും ചെയ്തു. അവര്‍ നൃത്തം ചെയ്യാമെന്ന് സമ്മതം അറിയിച്ചതായും ക്ഷേത്രട്രസ്റ്റ് പറഞ്ഞു.
എഎസ്‌ഐയുടെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ല. മല്ലിക സാരാഭായ് ആണെങ്കില്‍ പടിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് മന്ത്രി കിഷന്‍ റെഡ്ഡി അറിയിച്ചതായും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ക്ഷേത്ര ട്രസ്റ്റിയുമായ ബി.വി. പാപ റാറു തുറന്നു പറഞ്ഞു.
വിവാദങ്ങള്‍ക്ക് പിന്നാലെ താനും സംഘവും ക്ഷേത്രത്തിനുപുറത്ത് നൃത്തപരിപാടി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് മല്ലിക സാരാഭായ് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. തങ്ങള്‍ പരിപാടി റദ്ദാക്കിയതായും തുടര്‍ന്നുണ്ടാകുന്ന ഭവിഷ്യത്തിൽ തങ്ങള്‍ക്ക് പങ്കില്ലെന്നും ക്ഷേത്ര ട്രസ്റ്റി പാപ റാവു പറഞ്ഞു.


