ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പരാതി നൽകിയ ട്വിറ്റർ അക്കൗണ്ട് മുക്കി. ഹനുമാൻ ഭക്ത് എന്ന പേരിലെടുത്ത ട്വിറ്റർ അക്കൗണ്ടാണ് അറസ്റ്റിന് ശേഷം ഡിലീറ്റ് ആയിരിക്കുന്നത്.
കുറച്ചു മാസങ്ങൾക്ക് മുമ്പ് മാത്രം ആരംഭിച്ച ട്വിറ്റർ അക്കൗണ്ടാണ്. ഇതിൽ നിന്ന് ഡൽഹി പോലീസിനെ ടാഗ് ചെയ്തുകൊണ്ട് വന്ന ഒരു പോസ്റ്റാണ് സുബൈറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്. ഇത് ബിജെപിയുടെ ഐടി സെല്ലിന്റെ അക്കൗണ്ടാണ് എന്ന തരത്തിലുള്ള ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നതിനിടയിലാണ് അക്കൌണ്ട് തന്നെ അപ്രത്യക്ഷമായത്.
‘@balajikijaiin’ എന്ന ട്വിറ്റര്‍ ഉപയോക്താവ് ഈ മാസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സുബൈറിനെതിരെ പെലീസ് ആക്ഷൻ ആരംഭിച്ചത്. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുക എന്ന മനഃപൂര്‍വമായ ഉദ്ദേശ്യത്തോടെ സംശയകരമായ ഒരു ചിത്രം സുബൈര്‍ ട്വീറ്റ് ചെയ്തുവെന്നാണ് കേസെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഇതിന് അടിസ്ഥാനമാക്കിയതായ സന്ദേശമാവട്ടെ 2018-മാര്‍ച്ചിലാണ് സുബൈര്‍ ഈ ട്വീറ്റ് ചെയ്തിരുന്നത്.
മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി സുബൈറിനെ അറസ്റ്റ് ചെയ്തത്.
ബി ജെ പി വക്താവ് നൂപുർ ശർമ്മയുടെ വിവാദ പരാമർശം ആദ്യം വാർത്തയാക്കിയത് മുഹമ്മദ് സുബൈറാണെന്നതും ചർച്ചയായിരുന്നു.


