ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
തിരുവനന്തപുരം ജില്ലാ ബി ജെ പി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യു സംസാരിക്കയായിരുന്നു നഡ്ഡ. വര്‍ഗീയസംഘര്‍ഷങ്ങള്‍ സംസ്ഥാനത്തു വര്‍ധിച്ചെന്ന് അദ്ദേഹം പറഞ്ഞു
കേരളത്തിലെ സര്‍ക്കാര്‍ പോകുന്നത് അഴിമതിയില്‍ നിന്ന് അഴിമതിയിലേക്കാണെന്നും വിമര്‍ശിച്ചു. കോവിഡ് കാല പര്‍ച്ചേഴ്‌സിലടക്കം നടന്നത് വലിയ അഴിമതികളാണെന്നും കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു.
ബന്ധുനിയമനങ്ങൾക്കാണ് സിപിഎം മുൻഗണന നൽകുന്നത്. കമ്യൂണിസ്റ്റുകാർക്ക് പണ്ട് ഈ രീതിയില്ലായിരുന്നു. ഇപ്പോൾ അവരും അഴിമതിയിലേക്ക് പോയി. കേരളം കടക്കെണിയിലാണ്. 3.30 ലക്ഷം കോടിയാണ് കേരളത്തിന്റെ കടം. സാമ്പത്തിക അച്ചടക്കമില്ലാതെ തകർന്ന സംസ്ഥാനമായി കേരളം മാറി. ജനങ്ങള്‍ സുരക്ഷിതരല്ലാതായി. ജനങ്ങളോട് ബിജെപി പ്രവർത്തകർ ഇക്കാര്യങ്ങൾ സംസാരിക്കണം. താമര കേരളത്തില്‍ വിരിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ജെ.പി.നഡ്ഡ പറഞ്ഞു


