ഉപയോഗിച്ച വാഹനങ്ങളുടെ കൈമാറ്റവും വില്‍പ്പനയും നിയന്ത്രിക്കാൻ കേന്ദ്ര നീക്കം. ഇതിനുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി തുടങ്ങി. പഴയ വാഹന ഇടപാട് നടത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് എടുക്കേണ്ടി വരും.
വാഹനം വില്‍ക്കുമ്പോള്‍ വിവരം അതത് സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പിനെ അറിയിച്ചിരിക്കണം. തുടര്‍ന്നുള്ള നടപടികളുടെ വിവരങ്ങളും കൈമാറണം. വാഹനം വിറ്റുകഴിഞ്ഞ് ഉടമസ്ഥാവകാശം മാറ്റിനല്‍കേണ്ട ചുമതലയും ഇവരുടേതായിരിക്കും. വൈദ്യുതവാഹനങ്ങളുടെ വരവ് വാഹനപുനര്‍വില്‍പ്പന കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപയോഗിച്ച കാറുകളുടെ വിലനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഇന്ത്യന്‍ ബ്ലൂ ബുക്കിന്റെ (ഐ.ബി.ബി.) റിപ്പോര്‍ട്ടില്‍ 2026-27 സാമ്പത്തികവര്‍ഷത്തോടെ ഇന്ത്യയിലെ വാഹനപുനര്‍വില്‍പ്പന വിപണി 80 ലക്ഷത്തിലെത്തുമെന്നു പറയുന്നു.
ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോ നിയന്ത്രണങ്ങളോ നിലവിലില്ല. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വില്‍പ്പനയ്ക്കുവരുന്നതും കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി മാറ്റാത്തതും പല സംസ്ഥാനങ്ങളിലും പ്രശ്നമാണ്.
മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍വന്നാല്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ വ്യത്യാസമില്ലാതെ വാഹനപുനര്‍വില്‍പ്പന നടത്തുന്നവരെല്ലാം രജിസ്‌ട്രേഷനെടുക്കേണ്ടിവരും.


