എം.വി.ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായി. ഇതോടെ സര്‍ക്കാരിലും അഴിച്ചുപണി വേണ്ടി വരും. നിലവില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിട്ടുള്ള ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയും. മന്ത്രിസഭയില്‍ എം.വി.ഗോവിന്ദന്റെ വിടവ് നികത്തണം.
മാത്രമല്ല എം.വി.ഗോവിന്ദന് രാജിവെക്കുന്നതോടെ രണ്ട് ഒഴിവുകളാകും മന്ത്രിസഭയിലുണ്ടാകുക. വിവാദപരാമര്‍ശത്തില്‍ സജി ചെറിയാന് രാജിവെച്ച ഒഴിവ് നിലവില്‍ മന്ത്രിസഭയിലുണ്ട്. സജി ചെറിയാൻ്റെ വകുപ്പുകള്‍ നിലവില്‍ മറ്റു മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കുകയാണ് ചെയ്തിട്ടുള്ളത്. പുനഃസംഘടനയില്‍ ഈ വിടവ് നികത്താമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം.
മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഈ മാസം ആദ്യം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തി ഈ സര്‍ക്കാര്‍ ഏറെ പിന്നിലാണെന്നാണ് മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ശേഷം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ ജനകീയ മുഖമായിരുന്ന കെ.കെ.ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുമോ എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ട്. കെ.കെ.ശൈലജയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ ആരോഗ്യ വകുപ്പ് തന്നെ അവര്‍ക്ക് ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ ശൈലജയ്ക്ക് മാത്രം ഇളവ് എന്നത് മാറ്റി എ.സി മൊയ്തീനെയും പരിഗണിച്ചേക്കാം. മാത്രമല്ല വീണ ജോർജിന് പുതിയ പദവി പരിഗണിക്കാം. സ്പീക്കർ സ്ഥാനത്തും ചലനം ഉണ്ടാവാം.
പുതുമുഖങ്ങള്‍ വരട്ടെ എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ സി.എച്ച് കുഞ്ഞമ്പു, പി നന്ദകുമാര്‍, പി പി ചിത്തരഞ്ജന്,എ.എന്‍.ഷംസീര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും സാധ്യത തെളിയും.
എം വി ഗോവിന്ദൻ
കെഎസ്വൈഎഫ് പ്രവര്‍ത്തകനായാണ് ഗോവിന്ദന് സിപിഐഎമ്മിലേക്കു വരുന്നത്. തുടര്‍ന്ന് കെഎസ്വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്കൂളിലെ കായിക അധ്യാപക ജോലി രാജിവച്ചാണ് സിപിഐഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്മാന് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. എണ്‍പതുകളില്‍ ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ.പി.ജയരാജന് വെടിയേറ്റ് ചികിത്സയിലായപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.
തളിപറമ്പിൽ നിന്നുള്ള എം എൽ എയും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമാണ്.
മൊറാഴയിലെ കെ.കുഞ്ഞമ്പുവിന്റേയും മീത്തിലെ വീട്ടില്‍ മാധവിയുടേയും ആറു മക്കളില്‍ രണ്ടാമന്. തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സണായിരുന്ന പി.കെ.ശ്യാമളയാണ് ഭാര്യ: ശ്യാംജിത്ത്, കുട്ടന് എന്നിവര്‍ മക്കള്‍.


