സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്നതിന് യു.ജി.സി നിയമപ്രകാരമായിരിക്കണം സെര്‍ച്ച് കമ്മിറ്റി രൂപികരിക്കുന്നത് എന്ന നിലപാടില്‍ മാറ്റം വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം എസിന്റെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാമെന്ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം ആയിരിക്കുന്നത് യുജിസി ചട്ടങ്ങളുടെ ലംഘനം അല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
സെപ്റ്റംബര്‍ പതിമൂന്നിനാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ദോത്തവത്തിന്റെ സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. രൂപവത്കരണവും, സെര്‍ച്ച് കമ്മിറ്റിയിലെ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യവും ചട്ടവിരുദ്ധം അല്ലെന്ന് ഇതിൽ പറയുന്നു.
2010 ലേയും, 2013 ലെയും യുജിസി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച് കമ്മിറ്റിയുടെ രൂപവത്കരണം സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ആകാം എന്നാണ് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
അവലംബം പഴയ വിധി
മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. ബാബു സെബാസ്റ്റിയന്റെ നിയമനം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ചീഫ് സെക്രട്ടറി സെര്‍ച് കമ്മിറ്റിയിലെ അംഗമാകുന്നത് ശരിവച്ചിരുന്നു. ഒരു എംഎല്‍എ സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകുന്നത് ചട്ടവിരുദ്ധമാണെന് വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ നോമിനേറ്റ് ചെയ്തതിനെ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ സാധൂകരിക്കുന്നത്.
2010 ലെ യുജിസി ചട്ടങ്ങള്‍ സമയപരിധിക്ക് ഉള്ളില്‍ തന്നെ കേരളം അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ 2022 ല്‍ സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്‌സിറ്റി കേസില്‍ സുപ്രീംകോടതി പുറപ്പടിവിച്ച വിധി രാജശ്രീയുടെ കേസിന് ബാധകം അകില്ല. എന്നീ കാര്യങ്ങളും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാല കേസിലെ ഈ വിധിയുടെ ചൂണ്ടിക്കാട്ടിയാണ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവായി പ്രഖ്യാപിച്ചിരുന്നത്.


