Saturday, February 21, 2026

എഴുതാത്ത പരീക്ഷ ജയിച്ച വിവാദത്തിൽ എസ് എഫ് ഐ നേതാവിനെതിരെ മരുന്നിട്ടത് പാർട്ടിക്കാരൻ തന്നെ ?

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതായുള്ള വിവാദത്തിന് മരുന്നിട്ടത് പാർട്ടിക്ക് അകത്തെ കേന്ദ്രങ്ങളെന്ന്. ഗുഢാലോചന നടത്തിയെന്ന് ആര്‍ഷോ ആരോപിക്കുന്നുണ്ട്. പാർട്ടി സെക്രട്ടറിയും ഇത് ശരിവെച്ച് അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ ഈ അധ്യാപകന്‍ ഇടതുപക്ഷ സംഘടനാ നേതാവാണ് എന്നാണ് തുടർ പ്രസ്താവനകളിൽ വ്യക്തമാവുന്നത്.

ഇക്കാര്യത്തില്‍ വിശദീകരണം പാർച്ചിക്ക് നൽകിയിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ചൂണ്ടിക്കാട്ടി നേതൃത്വത്തെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും ആർഷോ വ്യക്തമാക്കിയിട്ടുണ്ട്.

ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്ററായിരുന്ന അധ്യാപകനെതിരെയാണ് ആര്‍ഷോ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ അധ്യാപകനെതിരെ നല്‍കിയ പരാതികൾ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് നീക്കംചെയ്തിരുന്നു. ഇതൊക്കെ തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നാണ് ആര്‍ഷോ പരാതിയിൽ പറഞ്ഞത്.

ആഷോയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം മാര്‍ക്ക് ലിസ്റ്റില്‍ വന്ന സാങ്കേതിക പിഴവാണെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിച്ചത്. അത് തള്ളിക്കളയുകയാണ് ആര്‍ഷോയും സിപിഎമ്മും.

ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആര്‍ഷോ ആരോപിക്കുന്ന വ്യക്തി എകെജിസിടിഎ നേതാവാണ്. താന്‍ അധ്യാപകന്റെ രാഷ്ട്രീയം നോക്കിയല്ല പരാതി നല്‍കിയത് എന്ന നിലപാടും പാട്ടിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. താന്‍ ഉന്നയിച്ച അധ്യാപകനെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ പരിപാടികളിൽ കണ്ടിട്ടില്ലെന്ന സംഘടനാ തല വിമർശവും ഉണ്ട്.

സിപിഎം സംസ്ഥാന നേതൃത്വത്തിനെ കാര്യങ്ങള്‍ അറിച്ചിട്ടുണ്ടെങ്കിലും ആരെയാണ് അറിയച്ചിരിക്കുന്നത് എന്ന് വ്യക്തമാാക്കിയിട്ടില്ല. ഔദ്യോഗികമായി പരാതിപ്പെടുകയല്ല ചെയ്തതത് എന്നും ഇതിൽ വ്യക്തമാവുന്നു. ഇതോടെ അധ്യാപകനെ മുൻനിർത്തിയുള്ള ആരോപണത്തിൽ വീണ്ടും വിള്ളൽ വരുന്നുമുണ്ട്.

ആർഷോ പക്ഷത്തെ വിശദീകരണം

ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി. പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും മലക്കം മറിയുകയാണ്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും സംഭവിക്കാത്ത തെറ്റാണ് മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിൻ്റെ ഭാഗത്തു നിന്നുണ്ടായത് എന്നും ആർഷോ പറഞ്ഞു. 2021 ബാച്ചിനോടൊപ്പം വീണ്ടും പരീക്ഷക്ക് അപ്ലൈ ചെയ്‌തെങ്കിൽ പരീക്ഷ ഫീസ് അടച്ചതിന്റെ റസീപ്റ്റ്, അപ്ലൈ ചെയ്‌തതിന്റെ രേഖ ഹാജരാക്കണമെന്ന്‌ ആർഷോ പ്രിൻസിപ്പലിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ മാധ്യമങ്ങൾക്ക്‌ നൽകിയ രേഖയിൽ പിഴവുണ്ടായെന്ന്‌ സമ്മതിച്ച്‌ പ്രിൻസിപ്പൽ രംഗത്തെത്തിയത്‌.

കോളേജ് വെബ്സൈറ്റ് പ്രകാരം 2021 ബാച്ചിനൊപ്പം പരീക്ഷ എഴുതിയ 20 ബാച്ചിലെ വിദ്യാർത്ഥികളുടെ ലിസ്റ്റും ആർഷോ ഫെയ്‌സ്‌ബുക്കിലൂടെ പുറത്തുവിട്ടു. ഇതിലും ആർഷോയുടെ പേരില്ല.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...