എ ഐ ക്യാമറകൾ റെഡി, ഇന്നു മുതൽ പിഴ ഈടാക്കി തുടങ്ങും

 ‘സേഫ് കേരള പദ്ധതിക്ക് തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് തുടക്കമാകും. കേന്ദ്ര തീരുമാനം വരും വരെ ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരായി 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ കണക്കാക്കുമെന്നും പിഴ ഈടാക്കില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രനിയമത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനം വരും വരെ കേരളത്തിൽ ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരായ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്നും മന്ത്രി വിവരിച്ചു. എന്നാൽ നാല് വയസുകഴിഞ്ഞ കുട്ടികൾക്കെല്ലാം ഹെൽമറ്റ് നിർബന്ധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് എ ഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കൽ പദ്ധതി ആരംഭിക്കുക. ഹെൽമെറ്റ് സീറ്റ്ബെൽറ്റ്, മൊബൈൽ ഉപയോഗം, അമിത വേഗത, തുടങ്ങി വിവിധങ്ങളായ നിയമലംഘനങ്ങൾക്കെല്ലാം പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമാക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണെന്നും റോഡപകട നിരക്കിൽ കേരളം മുന്നിലാണെന്നും മന്ത്രി ചൂണ്ടികാട്ടി. കേരളത്തിലെ ഒരു ദിവസം ശരാശരി 161 അപകടങ്ങളാണ് സംഭവിക്കുന്നത്. പ്രതിദിനം ശരാശരി 12 മരണങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. വാഹനങ്ങൾ കൂടുമ്പോള്‍ അപകട നിരക്ക് കൂടുന്നുവെന്നും ഇത് ഒഴിവാക്കാനാണ് നിയമലംഘനങ്ങൾക്ക് പൂട്ടിടാനുള്ള നീക്കമെന്നും മന്ത്രി വിവരിച്ചു. ഒരു ദിവസം 25000 പേർക്ക് എങ്കിലും നൊട്ടീസ് നൽകും.

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.

ഓർക്കുക

റോഡിന്റെ മധ്യഭാഗത്ത് തുടർച്ചയായുള്ള വെള്ള, മഞ്ഞ വരകൾ മുറിച്ചുകടക്കരുത്.

ഇരട്ട മഞ്ഞവരകൾ ഡിവൈഡറായി പരിഗണിക്കണം.

ഇടവിട്ട വെള്ളവരകളുള്ളിടത്ത് ഓവർടേക്ക് ചെയ്യാം.

ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് ഇടതുവശത്ത് പാർക്കിങ് പാടില്ല.

പാർക്കിങ് അനുവദിച്ച സ്ഥലങ്ങളിൽമാത്രം.

നോ പാർക്കിങ് ബോർഡില്ലെന്നുകരുതി എല്ലായിടത്തും പാർക്കിങ് അനുവദനീയമല്ല.

വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്തില്ലെങ്കിലും റോഡിൽ നിർത്തിയാൽ പാർക്കിങ്ങായി പരിഗണിക്കും.

വളവുകൾ, കയറ്റം, ഇറക്കം, ഇടുങ്ങിയ റോഡ്, പാലങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ് പാടില്ല.

റോഡിൽ തിരക്കില്ലെങ്കിലും മറ്റുവാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്ന വിധത്തിൽ വാഹനം നിർത്തരുത്.

അനുവദനീയമായ വേഗം

സ്കൂൾമേഖല 30 കി.മീ.

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങൾ 50 കി.മീ.

കാറുകൾ

സംസ്ഥാനപാത 80 ക.മീ, ദേശീയപാത 85 കി.മീ., ദേശീയപാത നാലുവരി 90 കി.മീ.

ഇരുചക്രവാഹനങ്ങൾ

സംസ്ഥാനപാത 50 കി.മീ, ദേശീയപാത 60 കി.മീ, നാലുവരി 70 കി.മീ.
ബസ്, ലോറി -60 കി.മീ.

നിയമലംഘനങ്ങളും പി‍ഴയും ചുവടെ:

ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക,നോ പാർക്കിങ്ങിൽ വാഹനം നിർത്തുക,
റിയർവ്യൂ മിറർ ഇളക്കിമാറ്റുക -250 രൂപ.

തുടർച്ചയായ വെള്ളവര മുറിച്ചുകടന്നാൽ -250

സീറ്റ്‌ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ -500

അമിതവേഗം (കാർ) -1500

ഇരുചക്രവാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ പേർ യാത്രചെയ്യുക -2000.

ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ – ആദ്യപിഴ 2000, തുടർന്ന് 4000.

അപകടകരമായ ഓവർടേക്കിങ് -ആദ്യപിഴ 2000, ആവർത്തിച്ചാൽ കോടതിയിലേക്ക്.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം -2000.

മൂന്നുവർഷത്തിനുള്ളിൽ ആവർത്തിച്ചാൽ -5000 (ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയർപോഡ്, നിയമവിരുദ്ധം)

മഞ്ഞവര മുറിച്ചുകടന്നാൽ (അപടകരമായ ഡ്രൈവിങ്) -2000.

ലെയ്ൻ ട്രാഫിക് ലംഘനം -2000.

നിയമംലംഘിച്ച് മറികടക്കൽ -2000.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...