കണ്ണൂർ സിപിഎമ്മിലെ വിവാദത്തിൽ വെളിച്ചപ്പെട്ട വൈദേകം റിസോർട്ട് ഓഹരികൾ കേന്ദ്രമന്ത്രിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ കൈകളിൽ

വിവാദമായ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സ്
കമ്പനി ഏറ്റെടുത്തു. ഏപ്രില്‍ 15നാണ് ഇരുകമ്പനികളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ഏപ്രില്‍ 16 മുതല്‍ റിസോര്‍ട്ടിന്റെ നടത്തിപ്പ് അവകാശം പൂര്‍ണമായും നിരാമയ റീട്രീറ്റ്‌സിന് കൈമാറി.

ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള റിസോര്‍ട്ടായിരുന്നു ഇത്. അതേസമയം റിസോര്‍ട്ടിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നും താത്കാലികമായി നടത്തിപ്പ് ചുമതല മാത്രമാണ് കൈമാറിയതെന്നും നടത്തിപ്പ് തൃപ്തികരമല്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും ഇപിയുടെ ഭാര്യ പികെ ഇന്ദിര പറഞ്ഞു. റിസോര്‍ട്ട് രാജീവ് ചന്ദ്രശേഖര്‍ ഏറ്റെടുക്കുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം പി.കെ ഇന്ദിര നിഷേധിച്ചിരുന്നു.

ഓഹരി വില്‍ക്കുമെന്ന് ഇപി യുടെ കുടുംബം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സങ്കീര്‍ണതകള്‍ കാരണമാണ് നടത്തിപ്പിന് കരാര്‍ നല്‍കിയത്. കഴിഞ്ഞ ആറുമാസമായി ഇരുകമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് വിവരം. എത്ര രൂപയ്ക്കാണ് കരാര്‍ ഒപ്പുവെച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...