കത്വ പീഡനത്തിൽ എട്ടുവയസുകാരി കൊല്ലപ്പെട്ട കേസിൽ അഭിഭാഷകയും, ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക പുഷ്കര്‍ നാഥ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് നാളെ കടക്കാനിരിക്കെയാണ് ദീപികയുടെ രാജി. ട്വിറ്ററിലൂടെയാണ് അവര്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
കേസ് അട്ടിമറിക്കാൻ ശ്രമിച്ച മറുകണ്ടം ചാടൽ പതിവാക്കിയ നേതാവ് ജോഡോ യാത്രയിൽ
മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപിക പുഷ്കര്‍ നാഥ് രാജി വെച്ചിരിക്കുന്നത്. ഏറെ കോളിളക്കമുണ്ടാക്കിയ കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിട്ടയാളാണ് ചൗധരി ലാല്‍ സിംഗ്. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്ന തനിക്ക്, ചൗധരി ലാല്‍ സിംഗിനൊപ്പം വേദി പങ്കിടാനാവില്ലെന്നറിയിച്ചാണ് ദീപിക ട്വിറ്ററിലൂടെ രാജി പ്രഖ്യാപിച്ചത്.
പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി ജമ്മു കാശ്മീരിലെ പ്രദേശങ്ങളെ ഭിന്നിപ്പിച്ചയാളാണ് ലാല്‍ സിങ്, അത്തരത്തില്‍ ഒരാളുമായി വേദി പങ്കിടാന്‍ താല്പര്യമില്ലെന്നും ദീപിക കുറിച്ചു. ജമ്മു കശ്മീരില്‍ നിന്ന് രണ്ട് തവണ എം.പിയും മൂന്ന് തവണ എം.എല്‍.എയുമായിരുന്നു ലാല്‍ സിങ്. 2014ല്‍ ലോക്സഭാ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് പി.ഡിപി. – ബി.ജെ.പി. സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയുമായിരുന്നു.
സര്‍ക്കാര്‍ വീഴുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് 2018ല്‍ അദ്ദേഹം ബി.ജെ.പി.യില്‍ നിന്ന് രാജിവെച്ചു. 2021ലാണ് ദീപിക കോണ്‍ഗ്രസില്‍ ചേരുന്നത്. കത്വ കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിലൂടെയാണ് ദീപിക ദേശീയ ശ്രദ്ധ നേടിയിരുന്നു. കേസിന്റെ വിചാരണ കാശ്മീരില്‍ നിന്ന് പഞ്ചാബിലേക്ക് മാറ്റാന്‍ നിയമപോരാട്ടം നടത്തിയതിനു പിന്നില്‍ ദീപികയുമുണ്ടായിരുന്നു.
ഇന്ത്യൻ മനസാക്ഷിയെ മരവിപ്പിച്ച ക്രൂരത
ജമ്മുവിനടുത്ത് കത്തുവയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതി അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത സംഭവമാണ് കത്വ കേസ്. ബകർവാൾ നാടോടി വിഭാഗത്തിൽ പെടുന്ന കുട്ടിയെ പുരോഹിതൻ്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ട് പോയി ഒരാഴ്ചയോളം ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്.
2019 ജൂൺ 10-ന് കാതൂവയിൽ ബലാത്സംഗ കേസിൽ ഏഴ് മുതിർന്ന ആളുകളിൽ ആറുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവും മൂന്ന് പ്രതികൾക്ക് അഞ്ചു വർഷം തടവ് വിധിച്ചു
ങ്ങളുടെ നാട്ടിൽ താമസമാക്കിയ ബകർവാൾ നാടോടി ഇടയ ഗോത്രത്തെ ഭയപ്പെടുത്തി ആട്ടിയോടിക്കാനാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നായിരുന്നു കുറ്റപത്രത്തിലെ കണ്ടെത്തൽ. “60 വയസ്സുള്ള സഞ്ജി റാം, സ്പെഷ്യൽ പോലീസ് ഓഫീസർമാരായ ദീപക് ഖജൂരിയയും സുരെന്ദർ വെർമയും, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സാധാരണ പൗരനായ പർവേഷ് കുമാർ, സഞ്ജിയുടെ പ്രായപൂർത്തിയാകാത്ത പുത്രൻ വിശാല എന്നിവരാണ് കുറ്റാരോപിതർ.
മൃതപരിശോധനയിൽ ശരീരത്തിൽ ക്ലോനാസെപ്പാമിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നതിന് മുൻപ് കുട്ടിക്ക് മയക്കുമരുന്ന് കൊടുത്തിട്ടുള്ളതായി ഡോക്ടർമാർ കണ്ടെത്തി. കുറ്റാരോപിതരിൽ ഒരാളായ സഞ്ജി റാം കുട്ടിയെ നിരവധി ദിവസങ്ങൾ തടവിലിട്ടിരുന്നതായി ഫോറൻസിക് തെളിവുകൾ സൂചിപ്പിക്കുന്നു. ആസിഫ ബാനു പലതവണ പല പുരുഷന്മാരാൽ ബലാത്സംഗം ചെയ്യപ്പെട്ടതായും കഴുത്തു ഞെരിച്ച് കൊലചെയ്യപ്പെട്ട ശേഷം ഭാരമുള്ള കല്ലുകൊണ്ട് തലയ്ക്കടിയേറ്റതായും പരിശോധനയിൽ തെളിഞ്ഞു.


