Friday, February 20, 2026

കാലവർഷം പിൻവാങ്ങി, ലഭിച്ചത് 14 ശതമാനം മഴ കുറവ്

സംസ്ഥാനത്ത്‌ ഇക്കൊല്ലം കാലവർഷം അവസാനിച്ചപ്പോൾ 14 ശതമാനം മഴക്കുറവ്‌. ജൂൺ ഒന്നു മുതൽ സെപ്‌തംബർ 30 വരെ ശരാശരി 2018.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ടതാണ്.

പക്ഷെ ഇത്തവണ പെയ്തിറങ്ങിയത് 1736.6 മി. മീറ്ററാണ്‌. കഴിഞ്ഞ വർഷവും മഴ കുറവായിരുന്നു. 16 ശതമാനം കുറവുണ്ടായി. 2018 മുതൽ അധിക മഴ ലഭിച്ചിടത്താണ് ക്രമേണ കുറവ് കാണിക്കുന്നത് 2020ൽ ഒമ്പതു ശതമാനവും 2019ൽ 16 ശതമാനവും അധിക മഴ ലഭിച്ചു. 2018ൽ 23 ശതമാനവും അധിക മഴ ലഭിച്ചിരുന്നു.

ഔദ്യോഗികമായി 122 ദിവസം ( ജൂൺ 1- സെപ്റ്റംബർ 30) നീണ്ടു നിൽക്കുന്നതാണ് മഴക്കാലം. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്നത്  1746.9 മില്ലിമീറ്റർ മഴയാണ്. എന്നാൽ മഴയുടെ തീവ്ര മാസത്തിലും പെയ്തത് 1512.8 മില്ലിമീറ്റർ മാത്രം. അപ്പോൾ തന്നെ 13% കുറവ് വന്നു. ഓഗസ്റ്റ്  മാസത്തിൽ മാത്രം ഇത്തവണ 24% കൂടുതൽ മഴ ലഭിച്ചു.ഓഗസ്റ്റ് മാസത്തിൽ സാധാരണയായി 445.2 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 551.7മില്ലിമീറ്റർ 24 % കൂടുതൽ. പക്ഷെ ജൂണിലെ മഴക്കുറവ് പരിഹരിക്കപ്പെട്ടില്ല. അതായത് പെയ്ത മഴ തന്നെ ഒന്നിച്ചെത്തി. ജൂണിലെ കുറവ് 52 ശതമാനമാണ് രേഖപ്പെടുത്തിയത്.

ഈ വർഷം സംസ്ഥാനത്തെ എല്ലാ ജില്ലയിലും സാധാരണയെക്കാൾ കുറഞ്ഞ മഴയാണ്‌ ലഭിച്ചത്‌. കാസർകോട്‌ ജില്ലയിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌– 2785.7 മി.മീ. തൊട്ടടുത്ത്‌ 2334.5 മില്ലിമീറ്റർ ലഭിച്ച കണ്ണൂരും. ഏറ്റവും കുറവ്‌ മഴ തിരുവനന്തപുരത്താണ്‌– 593 മി.മീ.

കാസർകോട്‌ രണ്ടു ശതമാനം കുറവ്  മഴ രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരത്ത്‌ 30 ശതമാനം മഴ കുറവാണ്‌.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...