കാലിക്കറ്റ് സർവ്വകലാശാല രാഷ്ട്രീയക്കാരുടെ നിർജീവ വേദിയാവുന്നു

വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പും കലോത്സവവും കാലിക്കറ്റ് സർവ്വകലാശാല അറിഞ്ഞില്ല. പതിവ് പോലെ രാഷ്ചട്രീയ കെടുകാര്യസ്ഥതയുടെ പ്രതീകമാവുകായണ് ഈ കലാശാലം. കോവിഡ് കാരണമാണ് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കാലിക്കറ്റ് സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് മുടങ്ങിയത്. യൂണിയനില്ലാത്തതിനാല്‍ കലോത്സവങ്ങളും നടന്നില്ല. ഇക്കാലയളവില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കലാ-കായിക-സാഹിത്യ മേഖലകളില്‍ അവസരം നഷ്ടമായി. കലോത്സവം നടക്കാത്തതിനാല്‍ ഗ്രേസ് മാര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകും.

കാലിക്കറ്റ് ഒഴികെ എല്ലാവരും റെഡി

കോവിഡിന്റെ പേരുപറഞ്ഞാണ് കാലിക്കറ്റില്‍ തിരഞ്ഞെടുപ്പ് നടത്താത്തതെങ്കില്‍ കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ക്കും അത് ബാധമാകേണ്ടതല്ലേ എന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം. 2022-ലെ ആദ്യ മൂന്നുമാസങ്ങളിലായി കേരള, കണ്ണൂര്‍, എം.ജി. യൂണിവേഴ്സിറ്റികളില്‍ തിരഞ്ഞെടുപ്പും തുടര്‍ന്ന് കലോത്സവവും നടന്നിരുന്നു. കാലിക്കറ്റില്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങിയിട്ടും അനക്കമൊന്നുമില്ല.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാത്തത് വിദ്യാര്‍ഥികള്‍ക്ക് സാമൂഹികഇടപെടലിനുള്ള അവസരങ്ങള്‍ കുറയ്ക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു പരിപാടിയും നടക്കാത്ത, നിര്‍ജീവമായ കാമ്പസ്ജീവിതംകൊണ്ട് എന്തുകാര്യമെന്നാണ് ചോദ്യം. പി.ജി.ക്ക് കണ്ട യൂണിവേഴ്സിറ്റിയല്ല ഇപ്പോഴത്തെ സർവ്വ കലാശാല.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...