കുവൈറ്റിലെ ആകെ പ്രവാസി തൊഴിലാളികളില്‍ നാലിലൊന്നും ഗാര്‍ഹിക തൊഴിലാളികളാണെന്ന് ‘അല്‍-ഷാല്‍’ സെന്റര്‍ പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ കണക്കുകൾ. കണക്കുകളില്‍ പുരുഷ വിഭാഗത്തില്‍ 2,39,000 പേരുമായി ഇന്ത്യയാണ് മുന്നില്‍. സ്ത്രീകളില്‍ 199,000 പേരുമായി ഫിലിപ്പീന്‍സും മുന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ ആകെ ഗാര്‍ഹിക തൊഴിലാളികളില്‍ 44.8 ശതമാനവും ഇന്ത്യക്കാരും 26.6 ശതമാനവും ഫിലിപ്പീന്‍സുകാരുമാണ്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് ഈ വിഭാഗത്തില്‍ ഏദേശം 753,000 പ്രവാസികളില്‍ 347,000 പുരുഷന്മാരും 406,000 സ്ത്രീകളുമാണെന്ന് അല്‍-ജരിദ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
10 രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം പ്രവാസികളുടെ കണക്കെടുത്താല്‍ ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ആകെ ഗാര്‍ഹിക തൊഴിലാളികളില്‍ 94.9 ശതമാനവും. എത്യോപ്യ (1.1 ശതമാനം), ബെനിന്‍ (0.6 ശതമാനം), സുഡാന്‍ (0.2 ശതമാനം) ശതമാനവുമാണ് കണക്കുകള്‍.
രാജ്യത്തെ മൊത്തം തൊഴിലാളികളെ എടുത്താല്‍ അവരില്‍ നിന്ന് ഏകദേശം 835,000 പേര്‍ ഇന്ത്യക്കാരാണ്. അതായത് മൊത്തം തൊഴിലാളിളുടെ 29.9 ശതമാനം പേരും ഇന്ത്യന്‍ പ്രവാസികളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴിലാളികളില്‍ 483,000 പേര്‍ അഥവാ 17.8 ശതമാനം ഈജിപ്തുകാരും, 443,000 പേര്‍ അഥവാ 15.9 ശതമാനം പേര്‍ കുവൈറ്റ് പൗരന്‍മാരും 267,000 പേര്‍ ഫിലിപ്പീന്‍സുകാരും 241,000 പേര്‍ ബംഗ്ലാദേശുകാരും ആണെന്നും കണക്കുകള്‍ വ്യക്തമാക്കി.


