Monday, August 18, 2025

കോളിജുകളുടെ പ്രവർത്തനം രാത്രി എട്ട് മണിവരെ, അടിമുടി പരിഷ്കാരം വരുന്നു

പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ കോളിജുകളുടെ പ്രവര്‍ത്തനസമയം മാറും. രാവിലെ എട്ട് മുതൽ രാത്രി എട്ട് മണിവരെയായി അക്കാദമിക അന്തരീക്ഷം ക്രമീകരിക്കും. ക്ലാസുകളുടെ സമയത്തില്‍ നിലവിലെ രീതി തുടരുമ്പോഴും അടുത്ത അധ്യയനവര്‍ഷം മുതല്‍ കോളിജ് പ്രവർത്തന സമയം മാറും. കോളിജുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ ആറുദിവസമാക്കാനും നിർദ്ദേശമുണ്ട്.

മാറ്റം വരും, എതിർപ്പുകൾ വരും

അധ്യാപകരുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്താതെയായിരിക്കും പുനഃക്രമീകരണം. എതിർപ്പുകളും പ്രതിഷേധങ്ങളും സ്വാഭാവികമായി വരാം. എങ്കിലും വിശദമായ ചര്‍ച്ചയ്ക്കുശേഷമേ ഇക്കാര്യങ്ങള്‍ തീരുമാനിക്കൂവെന്ന് പാഠ്യപദ്ധതി ശില്പശാലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി. ക്രെഡിറ്റിനു പ്രാധാന്യംനല്‍കി പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കാനാണ് ശുപാര്‍ശ. വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും അവരുടേതായ സമയമെടുത്ത് പൂര്‍ത്തിയാക്കാനുമാകും.

പഠനത്തിന്റെ ഭാഗമായുള്ള അക്കാദമിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചിത ക്രെഡിറ്റ് നല്‍കും. വിഷയാധിഷ്ഠിതമായ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ശില്പശാലകള്‍, സെമിനാറുകള്‍ എന്നിവ നടത്തുകയും അതനുസരിച്ച് ആനുപാതികമായ ക്രെഡിറ്റ് വിദ്യാര്‍ഥിക്ക് ലഭ്യമാക്കും. പഠനം കൂടുതല്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമാക്കുകയാണ് പരിഷ്‌കാരത്തിന്റെ ലക്ഷ്യം.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവര്‍ക്കനുയോജ്യമായ പ്രവര്‍ത്തനസമയം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്ക് അക്കാദമികസേവനം വര്‍ധിപ്പിക്കാനുമാണ് കോളേജുകളിലെ സമയമാറ്റം പരിഗണിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

ക്ലാസുകളുടെ സമയക്രമത്തില്‍ നിലവിലെ രീതി തുടര്‍ന്നുകൊണ്ടുതന്നെ, ലബോറട്ടറി, ലൈബ്രറി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് രാവിലെ മുതല്‍ രാത്രിവരെ കാമ്പസില്‍ അക്കാദമിക് അന്തരീക്ഷമൊരുക്കാനുള്ള ശുപാര്‍ശ. മുഖ്യവിഷയങ്ങളല്ലാത്തവ പഠിപ്പിക്കാനും സമയക്രമത്തില്‍ അയവുണ്ടാവും. ഇതിന് പൊതുമാനദണ്ഡമുണ്ടാക്കും. തൊഴിൽ ചെയ്തു കൊണ്ട് പഠിക്കുന്നവർക്ക് ഇത് കൂടുതൽ സൌകര്യ പ്രദമാവും. പഠന ചിലവ് സ്വയം കണ്ടെത്താൻ വിദ്യാർഥികൾക്ക് പ്രാപ്തി ലഭിക്കും.

അക്കാദമിക് ക്രെഡിറ്റ് ഇങ്ങനെ

  • ഒരു സെമസ്റ്ററില്‍ 15 മണിക്കൂര്‍ ട്യൂട്ടോറിയല്‍ ഉണ്ടെങ്കില്‍ ഒരു ക്രെഡിറ്റ്.
  • പ്രാക്ടിക്കല്‍, ലാബ്, ഫീല്‍ഡ് വര്‍ക്ക് എന്നിവ ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ ഉണ്ടെങ്കില്‍ ഒരു ക്രെഡിറ്റ്.
  • തിയറി പേപ്പറിന് ആഴ്ചയില്‍ ഒരുമണിക്കൂര്‍ ട്യൂട്ടോറിയലിനു ചെലവഴിച്ചാല്‍ ഒരുക്രെഡിറ്റ്.
  • ഇന്റേണ്‍ഷിപ്പ്, പ്രോജക്ട്, എന്‍.സി.സി., എന്‍.എസ്.എസ്., കലാ-കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ക്രെഡിറ്റ്.
  • ആറുസെമസ്റ്ററുള്ള ഒരു ബിരുദ കോഴ്സില്‍ പരമാവധി 150 ക്രെഡിറ്റ്. പ്രാക്ടിക്കലുള്ള വിഷയങ്ങളില്‍ ഇത് 140 ആയേക്കാം. നാലുവര്‍ഷ ബിരുദത്തില്‍ ക്രെഡിറ്റ് 176 ആയി വര്‍ധിക്കും.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....