കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന സൂചന ആവർത്തിച്ച് രാഹുൽ

കോൺഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് നിസംഗത ആവർത്തിച്ച് രാഹുൽ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്നതുൾപ്പെടേയുള്ള കാര്യങ്ങളിൽ നേരിട്ട് മറുപടി പറഞ്ഞില്ല.

ഭാരത് ജോഡോ യാത്രയ്ക്കിടെ കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്ന പദവിയാണ്. കോൺഗ്രസ് അധ്യക്ഷനാകുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. അതൊരു പദവി മാത്രമല്ല. ആ സ്ഥാനത്തേക്ക് വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള ആളായിരിക്കണം. ഞാൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യം എല്ലാ കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്. ആ ട്രാപ്പിൽ വീഴാൻ ഞാൻ തയ്യാറല്ല. പഴയനിലപാടിൽ മാറ്റമില്ല.

“ഭാരത് ജോഡോ യാത്ര വൻ വിജയമാണ്. കേരളത്തിലെ ജനങ്ങൾ മികച്ച പിന്തുണയാണ് നൽകുന്നത്. ഇത് വളരെയേറെ പ്രചോദിപ്പിക്കുന്നുണ്ട്. യാത്രയുടെ ഉദ്ദേശം രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ്. രാജ്യത്ത് ഇന്ന് അനിയന്ത്രിതമായി തൊഴിലില്ലായ്മ വർധിച്ചുവരികയാണ്. കേരളത്തിലെ മാത്രം പ്രശ്നമല്ല, ഇത് രാജ്യത്തെ മൊത്തം പ്രശ്നമാണ്. ഇതിനുപുറമെ വിലക്കയറ്റവും അനിയന്ത്രിതമായി ഉയരുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ മുൻനിർത്തിയാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. ബി.ജെ.പിയും ആർ.എസ്.എസും വർഗീയത വളർത്തുന്നതിനു പിന്നിൽ ഈ മൂന്ന് കാര്യങ്ങളും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്”, രാഹുൽ പറഞ്ഞു.

കേരളത്തിൽ എന്തുകൊണ്ട് ഇത്ര ദിവസം പര്യടനം നടത്തുന്നു, ബി.ജെ.പി. ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് യാത്രയുടെ ദൈർഘ്യം കുറച്ചു എന്ന ചോദ്യത്തിന് ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റൊരു അറ്റം വരെയാണ് യാത്രയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഭാരത് ജോഡോ യാത്ര ഏതൊക്കെ സംസ്ഥാനങ്ങളിൽ കൂടി കടന്നുപോകുന്നു എന്നതല്ല വിഷയം. യാത്രയുടെ ഫലം ഓരോ സംസ്ഥാനങ്ങളിലും പ്രതിഫലിക്കണമെന്നതാണ്. ഇന്ത്യയുടെ ഒരു അറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്കാണ് യാത്ര ലക്ഷ്യം വെക്കുന്നത്. അതനുസരിച്ചാണ് യാത്രയുടെ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. യു.പിയിൽ കുറച്ചുദിവസം മാത്രമാണ് യാത്ര കടന്നു പോകുന്നത്. പക്ഷെ, ബിഹാറിലോ പശ്ചിമ ബംഗാളിലോ ഗുജറാത്തിലോ യാത്ര കടന്നുപോകുന്നില്ല. യാത്ര ലക്ഷ്യം വെക്കുന്നത് ഇന്ത്യയുടെ ഒരു അറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്കാണ്. പതിനായിരക്കണക്കിന് കിലോ മീറ്റർ നടന്നു പോകുക എന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ യാത്രയുടെ റൂട്ടുകളിൽ ചില പരിമിധികളുണ്ടാകും. ഉത്തർപ്രദേശിലെ കാര്യമോർത്ത് ആരും വിഷമിക്കേണ്ട. എന്താണ് ഉത്തർപ്രദേശിൽ ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്, രാഹുല്‍ പറഞ്ഞു.

രാഹുൽ പ്രതികരിക്കാൻ തയ്യാറായില്ല. പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു തരത്തിലുള്ള വർഗീയതയും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംസ്ഥാന സർക്കാരിനെ എന്തുകൊണ്ട് വിമർശിക്കുന്നില്ല എന്ന ചോദ്യത്തിന്, കേരളത്തിലെ കാര്യങ്ങൾ വ്യക്തമായി അറിയുന്നത് ഇവിടുത്തെ നേതൃത്വത്തിനാണ്. അവർ അത് ചെയ്തുകൊള്ളുമെന്നായിരുന്നു രാഹുലിന്‍റെ മറുപടി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...