രാജസ്ഥാന് കോണ്‍ഗ്രസില്‍ കേന്ദ്ര നിർദ്ദേശത്തിന് വഴങ്ങാതെ നേതൃ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ കഴിയില്ല എന്ന നിലപാട് തുടരുകയാണ് ഗെഹ്ലോട്ട്. സച്ചിന് പൈലറ്റിന് സ്ഥാനം കൈമാറി കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുയാണ് നേതൃത്വം. സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയുണ്ടാകുമെന്നാണ് ഗെഹ്ലോട്ട് പക്ഷത്തിന്റെ മുന്നറിയിപ്പ്.
ഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനത്തിലേക്കെത്താനാകാതെ രാജസ്ഥാന് കോണ്‍ഗ്രസ്. അശോക് ഗെഹ് ലോട്ടുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസാരിച്ചു. എംഎല്‍എമാര്‍ അതൃപ്തരാണെന്നും കാര്യങ്ങള്‍ തന്റെ കയ്യിലല്ലെന്നും ഗെഹ്ലോട്ട് കെ സി വേണുഗോപാലിനെ അറിയിച്ചു.
രാത്രി വൈകിയും ചര്‍ച്ചകളും അസ്വാരസ്യങ്ങളും തുടരുന്നതിനിടെ സോണിയാ ഗാന്ധി ഇടപെട്ടു. പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റിന്റെ നീക്കം പാളിയതോടെ ഗെഹ്ലോട്ട് പക്ഷ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദേശം നല്കി. അശോക് ഗെഹ്ലോട്ട്, നിരീക്ഷകര്‍ എന്നിവരുമായി നാല് എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തുകയാണ്.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭാ കക്ഷിയോഗം ഉടന്‍ ആരംഭിക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ പൈലറ്റ് ഗെഹ്ലോട്ടിന്റെ വസതിയിലെത്തിയിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും യോഗത്തില്‍ പങ്കെടുക്കും
2020 ല്‍ സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയ നേതാവ് മുഖ്യമന്ത്രി ആകണമെന്ന ആവശ്യം ഗെഹ്ലോട്ട് എംഎല്‍എമാര്‍ ഉയര്‍ത്തി. മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ട് തുടരണം അല്ലെങ്കില്‍,സിപി ജോഷിയെ പരിഗണിക്കണം എന്നാണ് ഗെഹ്ലോട്ട് പക്ഷം ഹൈക്കമാന്റിന് മുന്നില്‍ നല്കിയ ഫോര്‍മുല.
അതേസമയം പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്തുണ സച്ചിന് പൈലറ്റിനാണ്.പഞ്ചാബില്‍ ഭരണം നഷ്ടപ്പെട്ട സാഹര്യം മുന്നില്‍കണ്ട് ഗെഹ്ലോട്ട് – സച്ചിന് പക്ഷത്തെ ഒരുമിച്ചു കൊണ്ടുപോകാനാണ് ഹൈക്കമാന്റിന്റെ തിരക്കിട്ട നീക്കം.


