ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിനെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കം വൈറലായി. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കൾ പ്രചാരണ ബോര്‍ഡില്‍ ഇല്ലായിരുന്നു. ഇതാണ് പ്രകോപനമായത്.
വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ സംഘാകരെ വിളിച്ച പ്രവർത്തകനുമായി തര്‍ക്കവും തെറിവിളിയുമുണ്ടായി. ശബ്ദരേഖയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കയറി.
അഡ്വ റെജി തോമസും കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ ചെന്നൈയില്‍നിന്ന് വിളിച്ച അജിത് എന്നയാളും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സംഭാവന ചെയ്യാന്‍ താത്പര്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തായാണ് വിളിച്ചത്. കാര്യങ്ങൾ സംസാരിച്ച് തുടങ്ങിയതോടെ ഗ്രൂപ്പ് പ്രശ്നത്തിലേക്ക് എത്തി. ഗ്രൂപ്പ് വൈര്യവും സ്വാഗത സംഘ രൂപീകരണത്തില്‍ തുടങ്ങിയ തര്‍ക്കവും മറനീക്കി. തുടർന്ന് ഇരുവരും തമ്മില്‍ തെറിവിളിയായി.
ഭാരത് ജോഡോ യാത്രയുടെ ശോഭകെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. ഗ്രൂപ്പ് നേതാക്കളും ചില ഇടത് കേന്ദ്രങ്ങളുമാണ് ശബ്ദരേഖയുടെ മുഖ്യപ്രചാരകര്‍. മല്ലപ്പള്ളി, തിരുവല്ല മേഖലകളില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. ഭാരത് ജോഡോ സംഘത്തിന്റെ സ്വാഗത സംഘ രൂപീകരണം നേരത്തെ വലിയൊരു വിഭാഗം ബഹിഷ്കരിച്ചിരുന്നു.


