പ്രൊഫഷണൽ കോളിജുകൾ സ്വാശ്രയ സ്വകാര്യ മേഖലകളിൽ കൂണുപോലെ മുളച്ചതോടെ പഠിക്കാൻ കുട്ടികളില്ല. വൻ സാമ്പത്തിക ചിലവ് വരുന്നതിനാൽ ഇന്ത്യയ്ക്ക് പുറത്ത് പഠിക്കാൻ പോകുന്നതും സാധാരണ പ്രവണതയായി. ഇന്ത്യയിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി ഔദ്യോഗിക കണക്ക് മന്ത്രി പാർലമെൻ്റിൽ വെളിപ്പെടുത്തി.
2021-2022 അധ്യയനവർഷത്തിൽ ലഭ്യമായ 60,202 പി.ജി. മെഡിക്കൽ സീറ്റുകളിൽ 3744 എണ്ണം കൗൺസിലിങ്ങിനുശേഷവും ഒഴിഞ്ഞുകിടക്കുകയാണ്. രാജ്യസഭയിൽ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഈ കണക്ക് അവതരിപ്പിച്ചത്. ബിരുദ സീറ്റുകൾ മൊത്തം ലഭ്യമായിട്ടുള്ളത് 96,077 ആണ്. ഇതിൽ തന്നെ 197 സീറ്റുകളും ഒഴിഞ്ഞു കിടപ്പാണ്. ഇവ സർക്കാർ സ്വകാര്യ മേഖലകളിൽ ഏകദേശം തുല്യമാണ്. എം.ബി.ബി.എസ്. സീറ്റുകളിൽ അമ്പതിനായിരത്തോളം സീറ്റുകൾ സർക്കാർ കോളേജുകളിലും നാല്പത്തി അയ്യായിരം സ്വകാര്യകോളേജുകളിലുമാണ്.
സീറ്റുകൾ കുത്തനെ കൂടി
2014 ൽ രാജ്യത്ത് 51,348 മെഡിക്കൽ ബിരുദ സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോൾ 96 077 ആണ്. 87 ശതമാനം വർധന. പിജി സീറ്റുകൾ 31,185 ആയിരുന്നു. മൊത്തം ഇപ്പോൾ 64 059 സീറ്റുകൾ ആയി. അതായത് 105 ശതമാനം വർധന. ഇതിന് അനുസരിച്ച് പഠന ചിലവും കുത്തനെ ഉയർന്നു. മെഡിക്കൽ കോളിജുകളുടെ കാര്യത്തിൽ 67 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഒഴിവു വന്ന സീറ്റുകൾ ഇത്തവണ കുറവാണ്.
2021 ലെ നീറ്റ് അണ്ടർ ഗ്വാജേറ്റ് പരീക്ഷ 15,44 273 പേർ എഴുതിയിരുന്നു.


