ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ. ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഞായറാഴ്ച രാവിലെ 11-ന് ഹാജരാവാനാണ് നിര്‍ദേശം. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ വിളിപ്പിച്ചത് എന്നാണ് വിശദീകരണം.
ഓഗസ്റ്റ് 17-ന് ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍. റിപ്പോര്‍ട്ടില്‍ കെജ്‌രിവാളിനെ പ്രതിയായി ചേര്‍ത്തിരുന്നില്ല. എന്നാല്‍ കുറ്റാരോപിതരെയും ചില സാക്ഷികളെയും ചോദ്യം ചെയ്തതിന് തുടർച്ചയായി കെജ്‌രിവാളിൻ്റെ പേരും കേസിൽ ഉൾപ്പെടുത്തി. ഇതില്‍ വ്യക്തത വരുത്താൻ എന്ന പേരിലാണ് വിളിപ്പിക്കുന്നത്.
കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയ അടക്കമുള്ള നിലവില്‍ ജയിലിലാണ്


