Friday, February 20, 2026

തെക്കും വടക്കും പോര്, സി പി എം വിവാദ ചൂടിൽ

സംസ്ഥാനത്തെ രണ്ട് അറ്റത്തും വിവാദങ്ങളുടെ തീ കത്തുന്നതിന് നടുവിലാണ് സി പി എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കെതിരെ ഒന്നിന് പുറകെ ഒന്നായി ഉയരുന്ന വിവാദങ്ങൾക്ക് പിന്നിൽ ജില്ലാ സെക്രട്ടറി സ്ഥാനവും വ്യക്തിഗത മത്സരങ്ങളും അടിയൊഴുക്കാവുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മാറിയ ആനാവൂര്‍ നാഗപ്പന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇതുവരെയും സമവായം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം ജനുവരി 6 മുതൽ 9 വരെ തിരുവനന്തപുരത്ത് ചേരാനിരിക്കെ അതുവരെ തുടരുമെന്ന നിലപാടാണ് ആനാവൂര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാലും ശേഷം ആരാവും എന്നത് കടുത്ത ചോദ്യമാണ്.

ദത്ത് വിവാദത്തിലും കത്ത് വിവാദത്തിലും തുടങ്ങി ഏറ്റവും ഒടുവിൽ ശബ്ദ രേഖ വിവാദം വരെ ഇവ എത്തി ചേർന്നു. ആരോപണത്തിന്റെ ഒരറ്റത്ത് എപ്പോഴും ആനാവൂര്‍ നാഗപ്പനുണ്ട്. പ്രശ്നത്തിൽ അകപ്പെടുന്നവരും പാര്‍ട്ടി നടപടി നേരിടുന്നതും ആനാവൂരിന് അടുപ്പമുള്ളവരാണ്. ഉന്നയിക്കപ്പെടുന്ന പരാതികളിൽ ഒരു ഭാഗം മാത്രമാണ് പൊതു സമൂഹത്തിൽ ചര്‍ച്ചയാകുന്നതും പുറത്ത് വരുന്നതും. കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയറും കൗൺസിലറും എഴുതിയ കത്ത് പുറത്ത് വന്ന സംഭവത്തിൽ കോര്‍പറേഷൻ ഭരണസമിതിയും സിപിഎമ്മും ഒരുപോലെ പ്രതിസന്ധി നേരിട്ടിട്ടും പാർട്ടിയിൽ നടപടി ആയിട്ടില്ല.

വിവാദത്തിൽ പാര്‍ട്ടി തല അന്വേഷണമോ നടപടിയോ ഉണ്ടാകാത്തതിൽ വലിയ അമര്‍ഷം എതിര്‍ ടീമിൽ ശക്തമായോടെയാണ് അന്വേഷണ കമ്മീഷനെ വയ്ക്കാൻ ആനാവൂര്‍ നിര്‍ബന്ധിതനായത്. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി ശിവൻകുട്ടിയും നേതൃത്വം നൽകുന്ന മൂന്ന് ശാക്തിക ചേരികളുണ്ട്.

ടൈറ്റാനിയം അഴിമതി മുതൽ സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പാര്‍ട്ടി അനുമതി നൽകിയിട്ടും മാനനഷ്ടക്കേസ് കൊടുക്കാൻ നേതാക്കൾ തയ്യാറാകാത്തത് വരെയുള്ള പ്രശ്നങ്ങൾ വെളിപ്പെടാൻ കിടക്കുന്നു. വിവിധ താത്പര്യങ്ങളുടെ പ്രതിനിധികളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജയൻബാബു, കെഎസ് സുനിൽകുമാര്‍ വി ജോയ് എംഎൽ, എം വിജയകുമാര്‍ എന്നിവര്‍ രംഗത്തുണ്ട്.

കണ്ണൂരിൽ ശുദ്ധീകരണമോ ഗ്രൂപ്പോ, എന്താണ് സംഭവിക്കുക

മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇപി ജയരാജൻ്റെ വാദം പൊളിച്ചതാണ് കണ്ണൂരിലെ പുതിയ വാർത്ത. തലശേരി സ്വദേശി കെപി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ ഇപി ജയരാജന്റെ മകൻ ജെയ്സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടറാണ്. ഏഷ്യാനെറ്റ് ന്യൂസ് ഈ വിവരം പുറത്തു വിട്ടു.

ഇപിയുടെ മകൻ പികെ ജെയ്സണും വ്യവസായി കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്.

ഇ പിയും പിയും നേർക്കു നേർ വരുമ്പോൾ പാർട്ടിയിൽ ശുദ്ധീകരണ പ്രതീക്ഷ

ഇപി ജയരാജനെതിരായ പി ജയരാജന്‍റെ സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയിലെ ശുദ്ധീകരണ പ്രതീക്ഷയാണ്. അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദനെ കേന്ദ്രബിന്ദുവാക്കി പാര്‍ട്ടിയില്‍ ഈ ആവേശം ഉയരുന്നുണ്ട്. ഉള്‍പാര്‍ട്ടി സമരത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ചര്‍ച്ചകളെന്ന പി ജയരാജന്‍റെ പരസ്യപ്രസ്താവന പലതിന്‍റെയും തുടക്കമാണ്. എന്നാൽ ഇത് ഏത് അറ്റം വരെ ഏത് തലംവരെ എന്നത് പ്രധാനമാണ്.

ഇ പി കൊതിച്ചതും വിതച്ചതും

കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയതായി വാർത്തളുണ്ടായിരുന്നു. എംവി ഗോവിന്ദന്‍ തന്നേക്കാള്‍ ജൂനിയറാണെന്ന വാദമായിരുന്നു. അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞതായി വരെ ചർച്ചകളുണ്ടായി. നേരത്തെ തന്നെ പല നേതാക്കള്‍ക്കും അറിയാമായിരുന്നതാണ് റിസോർട്ട് വിഷയം. തെറ്റ്തിരുത്തല്‍രേഖാ ചര്‍ച്ചയുടെ ഭാഗമായാണ് ഇപ്പോൾ ഉയര്‍ന്ന് വന്നത്.

അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദന്‍ നേതൃത്വത്തിലേക്ക് വന്നതോടെ ഇത്തരം പരാതികള്‍ ഗൗരവമായി എടുക്കുമെന്ന വിശ്വാസം കൂടി ആരോപണത്തിന് പിന്നിലുണ്ട്. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ശേഷം പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയവര്‍ പി ജയരാജന് മുന്നിലുണ്ട്. കണ്ണൂരിലെ അണികളുടെ പിന്തുണയുള്ള നേതാവാണ് പി ജയരാജന്‍. എംവി ഗോവിന്ദന്‍റെ പിന്തുണ കൂടി ഒത്തുവരുന്നതോടെ അണികളിലേക്ക് ഈ ഊർജ്ജം പകരും. പാർട്ടിയെ വ്യക്തഗത നേട്ടങ്ങൾക്കും മാടമ്പി താത്പര്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നവർക്ക് തത്ക്കാലം പത്തി താഴ്ത്തേണ്ടി വരും എന്നിങ്ങനെ അണികൾക്ക് ആശ്വസിക്കാൻ വക കിട്ടും . ഉള്‍പാര്‍ട്ടി സമരം തുടരുമെന്ന പിജെയുടെ തുറന്ന് പറച്ചില്‍ പാര്‍ട്ടിയിലെ അഴിമതി വിരുദ്ധര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...