ചാര വൃത്തി നടത്തുന്നതായി സംശയിക്കുന്ന ചൈനീസ് വനിത ബിഹാറിലെ ഗയയില്‍ പിടിയിലായി. ദലൈലാമയുടെ ഇന്ത്യ സന്ദർശന പദ്ധതിയെ പിന്തുടര്‍ന്നുവരുകയായിരുന്നു ഇവര്‍ എന്നാണ് പൊലീസ് കണ്ടെത്തൽ. ദലൈലാമ ബിഹാറില്‍ സന്ദര്‍ശനം നടത്തുന്നതിൻ്റെ തൊട്ടു മുൻപാണ് അറസ്റ്റ്. ഇവരെ ചൈനയിലേക്ക് നാടുകടത്താൻ തീരുമാനിച്ചു.
ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നു കരുതുന്ന ഇവരുടെ രേഖാചിത്രം നേരത്ത പുറത്തുവിട്ടിരുന്നു. സോങ് ഷിയോലാന്‍ എന്നാണ് ഇവരുടെ പേര്. ബോധ് ഗയയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങിയിരുന്നതായാണ് റിപ്പോർട്ട്. എന്നാല്‍, ഇവരെക്കുറിച്ച് വിദേശകാര്യവിഭാഗത്തിന്റെ കയ്യില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല.
വര്‍ഷത്തിലൊരിക്കല്‍ ദലൈലാമ ബോധ് ഗയയില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍, കോവിഡ് പശ്ചാലത്തില്‍ രണ്ടുവര്‍ഷമായി ഇത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ദലൈലാമയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി മഹാബോധി ക്ഷേത്രസമുച്ചയ പരിസരത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.