ലൈംഗികാതിക്രമ കേസിൽ ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവസിന് ജാമ്യമില്ല. ജയിലിൽ തന്നെ കഴിഞ്ഞ് വിചാരണ നേരിടാൻ ബാർസിലോണയിലെ സ്പാനിഷ് കോടതി വിധിച്ചു. കഴിഞ്ഞ മാസമാണ് ലൈംഗികാതിക്രമ കേസിൽ താരം അറസ്റ്റിലായത്.
ഡാനി ആൽവസ് രാജ്യം വിടുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.വിചാരണ നടക്കുന്നതുവരെ ഡാനി ആൽവസ് ജയിലിൽ തുടരേണ്ടി വരും. സ്പെയിനും ബ്രസീലും തമ്മിൽ കുറ്റവാളികളെ കൈ മാറുന്നതിന് ഉടമ്പടി നിലവിലില്ല.
സംഭവത്തിൽ ഡാനിയുടെ മുൻ ഭാര്യ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. 10 വർഷത്തെ ദാമ്പത്യവും 22 വർഷത്തെ സൌഹൃദവും ഉണ്ടായിരുന്നു. ഒരിക്കലും അങ്ങിനെ ചെയ്യുന്ന വ്യക്തിയല്ല. അങ്ങിന എങ്കിൽ താൻ സ്വന്തം തീ കൊളുത്താൻ തായാറാണ് എന്നായിരുന്നു പ്രതികരണം. മുൻ ഭാര്യയായ ദിനോറ സന്താനയിൽ അവർക്ക് രണ്ട് കുട്ടികളുണ്ട്.
ഡാനി ആൽവസ് പൊലീസിൽ സ്വയം കീഴടങ്ങുകയായിരുന്നു. നിശാ ക്ലബ്ബിൽ നൃത്തം ചെയ്യുന്നതിനിടെ അടിവസ്ത്രത്തിന് അകത്ത് കൈ കടത്തി എന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ അങ്ങിനെ ഒരു യുവതിയെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ല എന്നാണ് ഡാനി മൊഴി നൽകിയത്. നിശാ ക്ലബ്ബിലെ നിരീക്ഷണ ക്യാമറകളും പരാതിക്കാരിയുടെ ബയോളജിക്കൽ തെളിവുകളും പരിഗണിച്ചതായി കോടതി വെളിപ്പെടുത്തി.
കേസിന്റെ ഗൗരവവും എതിരെയുള്ള തെളിവുകളും സാമ്പത്തിക ശേഷിയും അദ്ദേഹത്തെ സ്പെയിൻ വിടാൻ പ്രേരിപ്പിക്കും എന്നാണ് കോടതി വ്യക്തമാക്കിയത്. ബാഴ്‌സലോണയിലെ ബ്രിയൻസ് ജയിലിലാണ് നിലവിൽ താരത്തെ പാർപ്പിച്ചിരിക്കുന്നത്. 2022 ഡിസംബർ 30ന് ബാഴ്‌സലോണയിലെ നിശാക്ലബ്ബിൽ വെച്ച് ആൽവസ് ഒരു സ്ത്രീയെ ആക്രമിച്ചു എന്നാണ് കേസ്. 39 കാരനായ ആൽവ്സ് നൈറ്റ് ക്ലബിൽ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.
കേസിനെ തുടർന്ന് മെക്സിക്കൻ ടീമായ പ്യുമാസ് താരവുമായുള്ള കരാർ റദാക്കിയിരുന്നു. പുരുഷ ലോകകപ്പിൽ ബ്രസീലിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായിരുന്നു അദ്ദേഹം.


