”ചരിത്രപരമായ എന്തെങ്കിലും മൂല്യങ്ങളല്ല പങ്കുവെയ്ക്കാനുള്ള മനോഭാവമാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചത്. അത് കൈമോശം വന്നുപോകുന്നതിൻ്റെ പ്രത്യാഘാതം പ്രവചിക്കാനാകില്ലെന്നും ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം.
കേരളത്തനിമ എന്ന പേരില്‍ ഉദ്‌ഘോഷിക്കപ്പെടുന്ന പലതും തനി കേരളീയമാകണമെന്നില്ല. അവയുടെ വേരുകള്‍ ഇതരദേശങ്ങളിലാണെന്നത് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാനാകും. കേരളം ഒരിക്കലും സുസ്ഥിരമായിരുന്നില്ല, അത് ചലനാത്മകമായിരുന്നു. ആധുനികമായ ഒരു അതിര്‍ത്തി ബോധത്തിന്റെ പേരല്ല കേരളം.
കേരളത്തിൻ്റെ ഉള്ളടക്കം മതസൗഹാര്‍ദത്തിന്റെയും മാനവികതയുടെയും ആധുനിക മൂല്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്ന സംവിധാനമാണ്. അതിൽ എല്ലാവര്‍ക്കും പങ്കുചേരാന്‍ കഴിയുന്ന പ്രബല ഘടകമാണ് മലയാളം. കേരളത്തിന്റെ ആധാരം എന്ന നിലയിലാണ് ഭാഷയെ കാണേണ്ടത്. നമുക്കിടയിലുണ്ടായ അതിര്‍ത്തിയുടെ പേരാണ് നമ്മുടെ സ്വത്വം എന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നു. വാസ്തവത്തില്‍ മനുഷ്യവംശത്തോളം ചരിത്രമുള്ളതാണ് ഇത്. അദ്ദേഹം അഭിപ്രായപ്പെട്ടു.


