പഞ്ചാബിലും ഓപ്പറേഷൻ താമര, ഓരോ എംഎൽഎയ്ക്കും 25 കോടി വാഗ്ദാനമെന്ന് ഹർപാൽ ചീമ

പഞ്ചാബില്‍ ഓപ്പറേഷന്‍ താമര നടപ്പാക്കാന്‍ ഓരോ എം എൽ എമാർക്കും 25 കോടി രൂപ വീതം വാഗ്ദാനമെന്ന് എ.എ.പി. പഞ്ചാബ് ധനമന്ത്രിയായ ഹര്‍പാല്‍ ചീമയുടേതാണ് വെളിപ്പെടുത്തൽ. പഞ്ചാബിലെ എ.എ.പിയുടെ എം.എല്‍.എമാരോട് വലിയ നേതാക്കന്മാരെ കാണാന്‍ ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി മാറാന്‍ വാഗ്ദാനം നൽകി എന്നാണ് മന്ത്രി ചീമയുടെ വെളിപ്പെടുത്തൽ.

ഡല്‍ഹിയിലേക്ക് വരൂ. ബി.ജെ.പിയുടെ വലിയ നേതാക്കന്മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിത്തരാം- എന്ന് പറഞ്ഞ് ഒരു എം.എല്‍.എയ്ക്ക് ഫോണ്‍ കോള്‍ വന്നു. പാര്‍ട്ടിമാറാന്‍ 25 കോടി വീതമാണ് ബി.ജെ.പി. വാഗ്ദാനം എന്നും ഇദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പഞ്ചാബിലെ സര്‍ക്കാരില്‍ മാറ്റം വരികയാണെങ്കില്‍ എം.എല്‍.എമാര്‍ക്ക് വലിയ പ്രൊമോഷനും പദവികളും ലഭിക്കുമെന്നും എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ലഭിച്ചതായും പറഞ്ഞു. പഞ്ചാബിലെ ഭഗവന്ത് മന്‍ സര്‍ക്കാരിലെ മന്ത്രിയാണ് ഹർപാൽ ചീമ.

പഞ്ചാബില്‍ രണ്ട് എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്.

എത്ര എ.എ.പി. എം.എല്‍.എമാരെ ബി.ജെ.പി. സമീപിച്ചുവെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പത്തോളം എന്നായിരുന്നു ചീമയുടെ മറുപടി. കഴിഞ്ഞ ഒരാഴ്ചയായി ബി.ജെ.പി. തങ്ങളുടെ എം.എല്‍.എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും നേരിട്ടും അല്ലാതെയുമായി എം.എല്‍.എമാരെ സമീപിച്ചുവെന്നും ചീമ പറഞ്ഞു. ശരിയായ സമയത്ത് തെളിവ് നല്‍കാൻ തയാറാണെന്നും കൂട്ടിച്ചേര്‍ത്തു.

ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി. പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ പറഞ്ഞു. സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ചീമയുടെ അടിസ്ഥാനരഹിതമാണ്. ഇത് വിരല്‍ചൂണ്ടുന്നത് പഞ്ചാബിലെ എ.എ.പി. വലിയ പിളര്‍പ്പിലേക്ക് കടക്കുന്നു എന്നതിലേക്കാണെന്നും അവകാശപ്പെട്ടു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...