പശുക്കളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ ലോകത്തിലെ സകലമാന പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി നിരീക്ഷണം. കന്നുകാലകളെ അയൽ സംസ്ഥാനത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. മാത്രമല്ല കാലി കടത്ത് കേസിലെ പ്രതി മുഹമ്മദ് അമീനിന് കോടതി ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും വിധിക്കുകയും ചെയ്തു.
പ്രപഞ്ചത്തിൻ്റെ നിലനിൽപ്പ് തന്നെ പശുക്കളിൽ

പ്രപഞ്ചത്തിൻ്റെ നിലനില്‍പിന് പശുക്കള്‍ ഒഴിച്ചു കൂടാൻ പറ്റാത്തതാണ്. പശുക്കളുടെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ വീഴാതിരിക്കേണ്ടത് ഭൂമിയുടെ നിലനില്‍പിന് അത്യാവശ്യമാണെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമീര്‍ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു. പശു ഒരു മൃഗം മാത്രമല്ല, അമ്മയാണെന്നും അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചു.
പശുവിൻ്റെ മുത്രം മുതൽ എല്ലാ വസ്തുക്കളും പുണ്യകരമാണ്. ഗോമൂത്രം സർവ്വരോഗ നാശിനിയാണ് എന്ന് ശാസ്ത്രീയമായി തെളിയക്കപ്പെട്ടിട്ടുണ്ട് എന്നും കോടതി അഭിപ്രായപ്പെട്ടു. പശുക്കൾക്ക് എതിരായ ആക്രമണം നിലച്ചാൽ ഭൂമിയിലെ ജനങ്ങൾക്ക് ഇടയിൽ സാത്വിക പ്രകൃതം തിരികെ എത്തും എന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചു.
പശുവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കാറുണ്ട്. പക്ഷെ ഒന്നും പ്രാവര്‍ത്തികമാകുന്നില്ലെന്ന് ജഡ്ജി രോഷം പ്രകടിപ്പിച്ചു. മതപരമായ കാരണങ്ങള്‍ക്ക് പുറമെ സാമൂഹികമായ വിഷയങ്ങളും പശുക്കളുടെ കാര്യത്തിൽ കണക്കിലെടുക്കണമെന്ന് അദ്ദേഹം പ്രത്യേകം ഓർമ്മപ്പെടുത്തി. പശുക്കളെ വേദനിപ്പിക്കുന്നവര്‍ക്ക് അവരുടെ സമ്പത്ത് നഷ്ടമാകുമെന്നും ഭാരതീയ ശ്ലോകങ്ങള്‍ സഹിതം വ്യക്തമാക്കി കൊടുക്കുകയും ചെയ്തായിരുന്നു വിധി പ്രസ്താവം.
മഹാരാഷ്ട്രയില്‍നിന്ന് കന്നുകാലികളെ കടത്തി എന്നതായിരുന്നു പെലീസ് പ്രതിക്കെതിരായി ചുമത്തിയ കുറ്റം. പതിനാറോളം പശുക്കളെ ലോറിയിൽ കടത്തി എന്നതാണ് കേസിന് ആസ്പദമായ സംഭവം. 2020-ലാണ് മുഹമ്മദ് അമീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പശുക്കൾക്ക് ആവശ്യമായ സൌകര്യങ്ങൾ ചെയ്തില്ല എന്നതായിരുന്നു ഇയാൾക്കെതിരായ കുറ്റം എന്നും ലൈവ് ലോ ചാനൽ റിപ്പോർട്ട് ചെയ്തു.


