സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഡോളരിനെതിരേ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്ക് കൂപ്പുകുത്തി. ലോക നാണ്യ നിധിയില്‍-IMF- നിന്ന് കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്‌സ്‌ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മുല്യം കുത്തനെ ഇടിയാന്‍ കാരണം. ഒറ്റദിവസംകൊണ്ട് മൂല്യം 24 രൂപ കുറഞ്ഞ് .
പ്രതിസന്ധി മറികടക്കാനായി ആവശ്യപ്പെട്ട പ്രകാരം കഴിഞ്ഞവര്‍ഷം ഐ എം എഫ് അനുവദിച്ച സഹായം ഉപാധി പാലിക്കാത്തതിനാൽ നൽകിയിരുന്നില്ല. ഈ 6.5 ബില്യണ്‍ ഡോളര്‍ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് എക്സ്ചേഞ്ച് നിരക്കിൽ അയവ് വരുത്തിയത്.
ഐഎംഎഫില്‍ നിന്ന് സഹായം തേടുന്ന ഡോളറിനെതിരെ കൂപ്പുകുത്തിയ രാജ്യങ്ങള്‍ തങ്ങളുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതില്‍ കമ്പോള ശക്തികളെ കൂടുതല്‍ പങ്ക് വഹിക്കാന്‍ അനുവദിക്കുന്നതിന് സമ്മര്‍ദ്ദം നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ ഒരു ജാമ്യം നേടിയപ്പോള്‍, ഐഎംഎഫ് ഫണ്ട് റിലീസ് വൈകിപ്പിക്കയായിരുന്നു.
ഇതുപ്രകാരം ഡോളര്‍-രൂപ നിരക്കിന്‍മേലുള്ള നിയന്ത്രണ പരിധി പാകിസ്ഥാനിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ എടുത്തുകളഞ്ഞു. കറന്‍സി നിരക്കിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കാനുമായിരുന്നു ഐഎംഎഫ് നിർദ്ദേശിച്ചത്.
കറന്‍സി ഇടിവില്‍ രാഷ്ട്രം ഐഎംഎഫ് ആവശ്യങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണെന്ന് കാണിച്ചതിന് ശേഷം പാക്കിസ്ഥാന്റെ കെഎസ്ഇ-100 സൂചിക 2.4% ഉയര്‍ന്നിരുന്നു, അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്,
വില പിടിച്ചു നിർത്താനാവാതെ പാകിസ്ഥാൻ
രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വിലയും കുത്തനെ വര്‍ധിക്കുകയാണ്. ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയായി ഉയർന്നതായി റിപ്പോർട്ട് ഉണ്ട്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയോടും പാക് സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
മികച്ച പ്രകടനം പിന്നാലെ കൂപ്പു കുത്തൽ
കഴിഞ്ഞ വർഷം ഒക്ടോബറിൽ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറൻസിയായി പാക്കിസ്ഥാൻ രൂപ ഉയർന്നു നിന്നിരുന്നു. 3.9 ശതമാനം നേട്ടമാണ് പാക്കിസ്ഥാൻ കറൻസി ഉണ്ടാക്കിയത്. ഒക്ടോബറിലെ ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി രൂപ മാറിയെന്ന് ആരിഫ് ഹബീബ് ലിമിറ്റഡ് റിസർച്ച് മേധാവി താഹിർ അബ്ബാസിനെ ഉദ്ദരിച്ച് അന്ന് വാർത്തകൾ വന്നു. ഒരു യുഎസ് ഡോളറിന് 219.92 എന്ന നിലവാരത്തിലാണ് അന്ന് പാക്കിസ്ഥാൻ രൂപയുടെ വിനിമയ മൂല്യം ഉണ്ടായിരുന്നത്.
എം പി മാരുടെ ശമ്പളവും ഉദ്യോഗസ്ഥരുടെ അലവൻസുകളും തടഞ്ഞു
സര്‍ക്കാര്‍ എം.പിമാരുടെ ശമ്പളം 15 ശതമാനത്തോളം വെട്ടിക്കുറക്കാനും എം.പിമാരുടെ വിവേചനാധികാര പദ്ധതികള്‍ വെട്ടിച്ചുരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പളത്തോടൊപ്പം നല്‍കുന്ന അലവന്‍സുകള്‍ നിര്‍ത്തലാക്കാനും ആഢംബര വാഹനങ്ങള്‍ വാങ്ങുന്നതിനും വിദേശ സന്ദര്‍ശനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. എല്ലാ മേഖലകളിലും 30 ശതമാനത്തോളം പെട്രോള്‍ ഉപയോഗം കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
വൈദ്യുതി വിതരണശൃംഖലയിലുണ്ടായ തകരാറുമൂലം തിങ്കളാഴ്ച രാജ്യത്ത് വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു.


