പൊലിഞ്ഞത് ഒമ്പത് ജീവനുകൾ, സ്വകാര്യ ബസുകളുടെ മരണപാച്ചിലിന് നിശ്ശബ്ദ പിന്തുണ; നടപടികൾ പ്രഹസനമാവുന്നത് പതിവ്

വടക്കാഞ്ചേരിയിലെ അപകടത്തിന് പിന്നാലെ വീണ്ടും സ്വകാര്യ ബസുകളുടെ മരണ പാച്ചിൽ സംബന്ധിച്ച് പരാതി ഉയരുകയാണ്. ഇത്തരം അപകടങ്ങൾ നടക്കുമ്പോൾ മാത്രമാണ് പരിശോധനാ പ്രഹസനങ്ങൾ ഉണ്ടാവാറുള്ളത്. ആരോപണം ശരിവെച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടൂറിസ്റ്റ് ബസുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചിട്ടുമുണ്ട്.

വടക്കഞ്ചേരിയിലെ ഒമ്പത് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണെന്ന പ്രാഥമിക വിലയിരുത്തലിനിടെ ബസിന്റെ വ്യാപക നിയമലംഘനങ്ങളും പുറത്തുവന്നിരിക്കുകയാണ്. വിദ്യാര്‍ഥികളുമായി ഇത്തരത്തില്‍ യാത്രകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചിട്ടില്ല. 97.7 കി.മി വേഗതയിലാണ് വിദ്യാർഥി സംഘത്തെയും കൊണ്ട് ബസ് പറന്നത്

അഞ്ച് വിദ്യാർഥികളും എതിരെ വന്ന കെ എസ് ആർ ടി സി യിലെ മൂന്നു യാത്രക്കാരും ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. രാത്രി 11.30 ഓടെയാണ് അപകടം. കെ എസ് ആർ ടി സി യിൽ ഇടിച്ച ലുമിനസ് ബസ് നിയന്ത്രണം വിട്ട് മൂന്നു തവണ മലക്കം മറിഞ്ഞു എന്നാണ് ദൃക്സാക്ഷി വിവരണം.

സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന കണ്ടെത്തൽ മുന്നിൽ വെച്ച് ജനരോഷം അധികാരികൾക്ക് നേരെ തിരിയുന്നത് മാറ്റി തീർക്കയാണ്.

വിനോദ യാത്രകള്‍ നടത്തും മുമ്പ് സ്‌കൂള്‍ അധികൃതര്‍ മോട്ടോര്‍ വാഹന വകുപ്പിനെ പോകുന്ന വാഹനം സംബന്ധിച്ച് വിവരങ്ങള്‍ ധരിപ്പിക്കണമെന്നാണ് ചട്ടം. അവര്‍ വന്ന് വാഹനം പരിശോധിച്ച ശേഷമായിരിക്കും യാത്രയ്ക്ക് അനുമതി നല്‍കുക.

എന്നാല്‍ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ അധികൃതര്‍ ഇത്തരമൊരു അറിയിപ്പൊന്നും തങ്ങള്‍ക്ക് നല്‍കിയിരുന്നില്ലെന്ന്‌ തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒ പി.ടി.യൂസഫ് പറഞ്ഞു. എന്നാൽ നിരത്തിൽ മരണ പാച്ചിൽ നടത്തുന്ന ബസുകളിൽ പൊലീസ്, ഗതാഗത വകുപ്പ് അധികാരികൾക്ക് ഒരു ഉത്തവാദിത്വവും ഇല്ലെ എന്ന ചോദ്യത്തിന് ഉത്തരമില്ല.

ബസിന്റെ നിയമപരമായ പരിശോധനകള്‍ക്കൊപ്പം സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതടക്കം ആര്‍ടിഒയുടെ പരിശോധനയില്‍ നടക്കേണ്ടതാണ്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ വിവരം നല്‍കാത്തത് മൂലം അങ്ങനെയുള്ള പരിശോധന നടക്കാതെ പോയി. ഇതാണ് ന്യായം

പലപ്പോഴും ഡ്രൈവിങ്ങ് കൾച്ചർ തന്നെ നശിപ്പിക്കുന്നതിലും റോഡ് മരണയോട്ട മത്സര കളമാക്കി തീർക്കുന്നതിലും മുന്നിൽ നിൽക്കുന്നത് സ്വകാര്യ ബസുകളുടെ മത്സര പാച്ചിലാണ്. ഇതിന് അധികാരികളുടെ നിശബ്ദ്ധ പിന്തുണ ലഭിക്കുന്നതിലെ രഹസ്യവും പരസ്യമാണ്.

അപകടത്തില്‍പ്പെട്ട ലൂമിനസ് ടൂറിസ്റ്റ് ബസില്‍ സ്പീഡ് ഗവര്‍ണര്‍ വേര്‍പ്പെടുത്തി ഇട്ടിരുന്നതായിട്ടാണ് ആര്‍ടിഒയുടെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗതാഗത വകുപ്പ് കരിമ്പട്ടികയില്‍പ്പെടുത്തിയ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തിരുന്നതായും ആര്‍ടിഒ വൃത്തങ്ങള്‍ പറയുന്നു. പിന്നെങ്ങിനെ ഈ ബസ് നിരത്തിലിറങ്ങി എന്നതിന് ഉത്തരമില്ല. കരിമ്പട്ടികയിൽ പെടുത്തിയ ബസുകൾ പരിശോധിക്കേണ്ട ഉത്തരവാദിത്തം ഒരു ദുരന്തം സംഭവിക്കുമ്പോൾ മാത്രം ഒച്ച ഉയർത്തുന്ന ജനങ്ങൾക്കാവുന്നു.

നിയമംലംഘിക്കുന്ന ബസുകള്‍ റോഡുകളില്‍ ഇറക്കുന്നത് തടയാന്‍ ഗതാഗത വകുപ്പിനും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. നിരത്തിലിപ്പോഴും നൂറു കണക്കിന് ബസുകള്‍ അടിമുടി നിയമലംഘനം നടത്തി സര്‍വീസ് നടത്തുന്നുണ്ട്.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടപെടലിന് പിന്നാലെ സംസ്ഥാനത്ത് ഗതാഗത വകുപ്പ് റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.

നിരോധിത ലൈറ്റുകളും ശബ്ദ സംവിധാനങ്ങളുമായി ഒരു ബസ്സും ഇനി നിരത്തുകളില്‍ ഇറങ്ങരുതെന്ന് കോടതി കര്‍ശനമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നിരത്തുകളില്‍ പരിശോധന നടത്താനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടുണ്ട്. ഇതിനുപുറമെ, ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...