‘ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവര്‍ നിങ്ങളോട് പോരാടും, അപ്പോള്‍ നിങ്ങള്‍ ജയിക്കും’ എന്ന മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകളാണ് ശശി തരൂര്‍ ഗാന്ധി ജയന്തി ദിനത്തിൽ കുറിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂര്‍ എതിർപ്പുകളും പരിഹാസങ്ങളും കേരളത്തിൽ നിന്നു തന്നെയും നേരിടുകയാണ്. നൂറുവർഷത്തിന് ശേഷമാണ് കേരളത്തി നിന്നൊരു മത്സരാർത്ഥി എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഉണ്ടാവുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തരൂരിന്റെ ഏക എതിരാളി. നെഹ്‌റു കുടുംബത്തിന്റെ അടക്കം പിന്തുണയുള്ള അകമേയുള്ള ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വത്തിന് മുതിർന്ന തലമുറയുടെ പിന്തുണയുണ്ട്. ഔദ്യോഗിക ആർക്കും ഇല്ലെന്ന് പറയുമ്പോഴും അതുണ്ട്. ഈ സാഹചര്യത്തിലാണ് തരൂരിൻ്റെ ഗന്ധി ജയന്തി ദിന ട്വീറ്റ്
ഹൈബി ഈഡന്‍, എം.കെ.രാഘവന്‍, കെ.എസ്.ശബരിനാഥന്‍ തുടങ്ങിയ കേരളത്തിലെ നേതാക്കള്‍ തരൂരിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. എന്നാൽ എ കെ ആൻ്റണി വിഡി സതീശൻ തുടങ്ങിയവർ അനുകൂല നിലപാടിലല്ല. യുവ തലമുറയിൽ നിന്നാണ് പിന്തുണ ഏറെയും.
സൂക്ഷ്മവും സർഗ്ഗാത്മകവുമായ പൊതുജന സമ്പർക്ക തന്ത്രങ്ങളുമായി തരൂർ തിരഞ്ഞെടുപ്പ് പ്രചരണത്തെ കലാപരവുമാക്കുകയാണ്.


