ഫെയ്സ്ബുക്കിന്റെ ജനപ്രീതി ഇടിഞ്ഞതോടെ ഉപഭോക്താക്കളെ തിരികെ കൊണ്ടു വരാൻ നമ്പറുകളുമായി മെറ്റ. ഫെയ്സ് ബുക്കിന് അകത്തെ ചാറ്റ് സൌകര്യം തിരികെ കൊണ്ടു വരാൻ കമ്പനി തീരുമാനിച്ചതായാണ് വാർത്തകൾ. 2014 ല്‍ ആണ് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന് എന്ന് അവകാശപ്പെട്ട് ഫെയ്സ് ബുക്കും ചാറ്റിങ് സൌകര്യവും തമ്മിൽ വേർപെടുത്തിയത്.
മെസഞ്ചർ പ്രത്യേകമായി ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതെ ഇപ്പോൾ ആർക്കും ഫെയിസ് ബുക്ക് വഴി ചാറ്റ് ചെയ്യാനാവില്ല്. ഈ അസൌകര്യം ആളുകളെ അകറ്റി എന്ന് ദശാബ്ദങ്ങൾക്ക് ശേഷം തിരിച്ചറിയുകയാണ് ഫേസ് ബുക്ക്.
എഒരു ദശാബ്ദക്കാലത്തിനൊടുവില് മെസഞ്ചര്‍ ആപ്പിനെ വീണ്ടും ഫെയ്സ്ബുക്ക് ആപ്പിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മെറ്റ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫെയ്സ്ബുക്ക് ആപ്പില്‍ തന്നെ മെസഞ്ചര്‍ ഇന്‍ബോക്സ് കാണാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കും എന്നാണ് പുതിയ വാഗ്ദാനം.
ഫെയ്സ്ബുക്ക് ചാറ്റ് ഉപയോഗിച്ച് നോക്കാന്‍ കമ്പനി ഉപഭോക്താക്കളെ ക്ഷണിച്ചു തുടങ്ങിയെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റായ മാറ്റ് നവാര തന്റെ ട്വീറ്റില്‍ പറയുന്നു.
നിലവില്‍ ഫെയ്സ്ബുക്ക് ആപ്പിലെ മെസഞ്ചര്‍ ബട്ടന് ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മെസഞ്ചര്‍ ആപ്പ് തുറന്നുവരികയാണ് ചെയ്യുക. എല്ലാവരും ഇത്തരത്തിൽ മെസഞ്ചർ ഉപയോഗിക്കുന്നില്ല. വാട്സാപ്പിനോട് മത്സരിച്ച് മെറ്റ അതിനെ സ്വന്തമാക്കി എങ്കിലും ജനപ്രീതി കുറയാനുള്ള കാരണങ്ങൾ പരിഹരിച്ചിരുന്നില്ല.


