ബിജെപിയുടെ പാർലമെന്ററി ബോർഡ് പുനസംഘടിപ്പിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും സമിതിയിൽ നിന്ന് ഒഴിവാക്കി. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ പുതിയതായി ബോർഡിൽ ഉൾപ്പെടുത്തി. അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനേവാളും ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ കെ ലക്ഷ്മണയും ബോര്‍ഡിലുണ്ട്.
2024ലെ നിർണായക പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പാർലമെന്ററി ബോർഡിൽ വലിയ മാറ്റങ്ങൾ.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഈ പട്ടികയിൽ ഷഹവാനസ് ഹുസൈനെ ഒഴിവാക്കി. ആകെ 15 പേർക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഇടം ലഭിച്ചത്. ഇതിൽ പ്രധാനമന്ത്രി മോദി, അമിത് ഷാ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ഉൾപ്പെടുന്നു. യെദ്യൂരപ്പയെയും സര്‍ബാനന്ദ സോനേവാളിനേയും രണ്ട് സമിതികളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷന്‍ വനിതി ശ്രീനിവാസനെ തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരേയും തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമിതികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ബി.എസ്. യെദ്യൂരപ്പയെ ഇരു സമിതികളിലും ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹത്തിന് ഇത് നിനച്ചിരിക്കാത്ത പദവിയാണ്. അതോടൊപ്പം ഗഡ്കരിയെ ഒഴിവാക്കിയതും അപ്രതീക്ഷിതമായിരുന്നു.
പാർലമെന്ററി ബോർഡിലെ അംഗങ്ങൾ:
ജെ പി നദ്ദ (ചെയർമാൻ), നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അമിത് ഷാ, ബി എസ് യെദ്യൂരപ്പ, സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, ഇഖ്ബാൽ സിംഗ് ലാൽപുര, സുധ യാദവ്, സത്യനാരായണ ജാതി, ബി എൽ സന്തോഷ് (സെക്രട്ടറി).
തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ:
ജെപി നദ്ദ, നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അമിത് ഷാ, ബിഎസ് യെദ്യൂരപ്പ, സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, ഇഖ്ബാൽ സിംഗ് ലാൽപുര, സുധ യാദവ്, സത്യനാരായണൻ ജാതി, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്നാവിസ്, ഓം മാത്തൂർ, ബിഎൽ സന്തോഷ്, വാനതി ശ്രീനിവാസ്


