ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ ഋഷി സുനാക് അന്തിമ ഘട്ടത്തില്‍ കടന്നു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രോസ്സുമായാണ് സുനാക് അവസാനവട്ട മത്സരത്തില്‍ ഏറ്റുമുട്ടുക. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടി.
നാലാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വ്യാപാരമന്ത്രി പെന്നി മൊര്‍ഡൗണ്‍ട് അഞ്ചാം റൗണ്ടില്‍ 105 വോട്ടുകളുമായി പുറത്തായി. പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തീരുമാനിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളിലേക്കാണ് ഇനി മത്സരം നീങ്ങുന്നത്. പോസ്റ്റല്‍ ബാലറ്റ് മുഖേനയാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഏഷ്യൻ വംശജനായ ഋഷി സുനാക് മുന്‍ ധനകാര്യമന്ത്രി കൂടിയാണ്.
സെപ്തംബര്‍ അഞ്ചിന് ആണ് പ്രധാനമന്ത്രി പ്രഖ്യാപനം ഉണ്ടാകുക.


