ഭൂകമ്പത്തിൽ അകപ്പെട്ട ചെൽസി ഫുട്ബോൾ താരം ക്രിസ്ററ്യൻ അട്‌സുവിൻ്റെ മൃതദേഹം കണ്ടെത്തി

തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഘാനയുടെ മുന്‍ ചെല്‍സി താരം ക്രിസ്റ്റ്യന്‍ അട്സുവിന്റെ (31) മൃതദേഹം കണ്ടെത്തി. താരത്തിന്റെ ഏജന്റിനെ ഉദ്ധരിച്ച് ബിബിസി മരണം സ്ഥിരീകരിച്ചു. രണ്ട് ആഴ്ചയ്ക് ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്.

അട്‌സു താമസിച്ചിരുന്ന ആഡംബര ഫ്ലാറ്റിൻ്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മതദേഹം. ഭൂകമ്പത്തില്‍ തുര്‍ക്കിയിലെ ഹതായ് അൻ്റാക്യയിൽ അട്‌സു താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് പൂർണ്ണമായി തകർന്ന നിലയിലാണ്. ഭൂകമ്പം ഉണ്ടായ ഫെബ്രുവരി ആറ് മുതൽ താരത്തെ കുറിച്ച് വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു.

ഘാന ദേശീയ ടീം അംഗമായ അട്സു നിലവില്‍ ടര്‍ക്കിഷ് സൂപ്പര്‍ ലീഗിലാണ്. ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഹത്തായ്സ്പോറിന്റെ താരമായിരുന്നു. ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി അഞ്ചുവര്‍ഷം പന്തുതട്ടിയിട്ടുണ്ട്. എവര്‍ട്ടണിനുവേണ്ടിയും കളിച്ചു. പിന്നീട് 2021-ല്‍ സൗദി അറേബ്യന്‍ ക്ലബ്ബ് ഫുട്ബോളിലേക്ക് ചേക്കേറി. സൗദിയില്‍ നിന്നാണ് താരം തുര്‍ക്കിയിലെത്തിയത്. ഘാനയ്ക്ക് വേണ്ടി 60 മത്സരങ്ങള്‍ കളിച്ചു. ഏറെ ആരാധകരുള്ള മുന്‍ ചെല്‍സി താരമാണ്

തുർക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തിൽ മരണം 40,000 കവിഞ്ഞിരിക്കയാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...