മണിപ്പൂരിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടത് 50 ൽ അധികം പേർ, സൈനിക നീക്കം തുടരുന്നു

മണിപ്പുരിൽ സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. മരണസംഖ്യ ഇതിനെക്കാൾ കൂടുതലാണ്. ഇതുവരെ സ്ഥിരീകരിച്ച ഔദ്യോഗിക കണക്കിൽ മാത്രം ഇത്രയും മരണങ്ങൾ രേഖപ്പെടുത്തി. ഗോത്ര മേഖലകളിൽ മിലിട്ടറി, പൊലീസ് ഇടപെടലിലും നിരവധി പേർ കൊല്ലപ്പെട്ടതായി വിവരമുണ്ട്.

സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സുരക്ഷാസേനയെ വിന്യസിച്ചിരിക്കയാണ്. ഇംഫാലിൽ കടകൾ തുറന്ന് പ്രവർത്തിച്ചു. ഗോത്ര വിഭാഗങ്ങൾ കൂടുതലായുള്ള ഹിൽ ഡിസ്ട്രിക്റ്റുകളിൽ മിലിട്ടറി സാന്നിധ്യം തുടരുകയാണ്.

മരിച്ചവരില്‍ 16 പേരുടെ മൃതദേഹം ഗോത്രമേഖലയിലെ ചുരചന്ദപുര്‍ ജില്ലാ ആശുപത്രിയിലാണ്. 15 പേരുടെ മൃതദേഹങ്ങള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കും മാറ്റി.

ചുരചന്ദ്പുരില്‍ പൊലീസ് സേനാ ഇടപെടലിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് ചെയതു. കൂടുതൽ പേർക്ക് ജീവഹാനി ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.

സൈനിക അർധ സൈനിക വിഭാഗങ്ങളിൽ നിന്നായി പതിനായിരത്തിൽ അധികം ഭടൻമാർ രംഗത്തുണ്ട്. മണിപ്പൂരിലെ മൊത്തം ജനസംഖ്യം മുപ്പത് ലക്ഷത്തിൽ താഴെയാണ്. തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടുന്ന താഴ് വരയിലെ പ്രബല വിഭാഗമായ മെയ്ത്തേയികൾക്ക് എസ് ടി പദവി നൽകുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...