കഴിഞ്ഞ ഒരു വർഷം ബിവറേജസ് ഔട്ട്ലറ്റ് വഴി സർക്കാർ വിറ്റത് 18 കോടി ലിറ്റർ മദ്യം. പ്രതിദിനം മലയാളി കുടിക്കുന്നതാകട്ടെ അഞ്ചു ലക്ഷം ലിറ്റർ. വിപണിയിൽ ഇത്രയും വലിയ ഇടപാട് സ്വന്തമായുള്ള ഏജൻസി ആണെങ്കിലും ഏറ്റവും മോശമായി നിലവാരത്തിൽ കച്ചവടം തുടരുന്ന സംഘമാണ് സർക്കാരിനു കീഴിലെ രണ്ട് മദ്യവില്പന കോർപ്പറേഷനുകളും. നിയമപരമായി യാതൊരു വിധത്തിലും അംഗീകരം ലഭിക്കാത്ത അത്രയും മോശമായ ഔട്ട്ലെറ്റുകളിൽ പോലും വില്പന നടത്തുന്നുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനമാണ്. ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യമാണ്.
ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് അഞ്ചു വർഷം കൊണ്ട് 64619 കോടി രൂപയായിരുന്നു മദ്യത്തിൽ നിന്നുള്ള വരുമാനം. ഇത് കുത്തനെ കൂടി
ഇത്തവണ സർക്കാരിന് ലഭിച്ച വരുമാനം 16 619 കോടി രൂപ. 2021 മെയ് മുതൽ ഈ വർഷം മേയ് വരെയുള്ള കണക്കാണിത്. വിദേശ മദ്യത്തിന് പുറമെ കഴിഞ്ഞ വർഷം 7 കോടി 82 ലക്ഷം ലിറ്റർ ബിയറും 12 ലക്ഷം ലിറ്റർ വൈനും വിൽപ്പന നടത്തി.
വിഷുവും ഈസ്റ്ററും ഒന്നിച്ചുവന്നതോടെ ഏപ്രിൽ 13, 14 ദിവസങ്ങളിൽ 133 കോടിയുടെ മദ്യവിൽപ്പനയാണ് നടന്നു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് 2021 ഡിസംബർ മാസമാണ്. 1643 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ഈ മാസം നടന്നത്.


