പെൺകുട്ടിയുടെ മാറിടത്തിൽ ഉദ്ദേശ്യത്തോടെ ഒന്നു തൊട്ടാൽ പോലും അത് പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണെന്ന് കൊൽക്കത്ത ഹൈക്കോടതി പറഞ്ഞു. പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിൽനിന്ന് രക്ഷിക്കാനുള്ളതാണ് പോക്സോ നിയമം.
പ്രതിക്കെതിരെ കേസ് ഉണ്ടായപ്പോൾ അനുകൂലമായി ഡോക്ടർ നൽകിയ തെളിവ് ഇങ്ങനെയാണ്. പതിമൂന്ന് വയസ്സാണ് പെൺകുട്ടിക്ക്. മാറിടം വികസിച്ചിട്ടേയില്ല. അതിനാൽ മാറിടത്തിൽ അതിക്രമം കാണിച്ചു എന്ന് പോലീസ് പറയുന്നതിൽ ന്യായമില്ല. എന്നാൽ കോടതി ഇതു തള്ളി
മാറിടം വികസിച്ചിരുന്നോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം. പ്രതി മാറിടത്തിൽ തൊടുന്നത് തെളിഞ്ഞാൽ അത് കുറ്റകൃത്യം തന്നെയാണ്. ശിക്ഷ ലഭിക്കാവുന്ന കേസാണ്. പോക്സോ നിയമം വ്യാഖ്യാനിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.
തന്നെ പ്രതി കടന്നു പിടിച്ചു ചുംബിച്ചു. ശേഷം മാറിടത്തിൽ തൊട്ടു. ലൈംഗിക ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നു. താൻ വീട്ടിൽ തനിച്ചായിരുന്നു എന്നായിരുന്നു കുട്ടിയുടെ മൊഴി. പ്രതി അതിക്രമിച്ച് വീട്ടിൽ കയറിയതാണെന്നും വ്യക്തമാക്കി.
പ്രതിക്ക് ലൈംഗിക താത്പര്യം ഉണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം മാറിടത്തിൽ തൊട്ടാൽ മതി. അത് കുറ്റമാണെന്ന് ഹൈക്കോടതി വിധിച്ചു. പ്രതി ബർദന് അഞ്ച് വർഷം ശിക്ഷ വിധിച്ചു.