രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി നാലായിരത്തോളം പോസ്റ്ററുകൾ ഡൽഹി പൊലീസ് നശിപ്പിച്ചു. നരേന്ദ്ര മോഡിയെ വിമർശിക്കുന്നതിൻ്റെ പേരിലാണ് നടപടി. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകളാണ് നശിപ്പിച്ചത്. സംഭവത്തില്‍ 100 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോഡി സർക്കാരിൻ്റെ ഏകാധിപത്യ പ്രവണതകൾ അതിൻ്റെ ഏറ്റവും വളർന്ന ഘട്ടത്തിൽ എത്തിയിരിക്കയാണ് എന്ന് വിമർശിച്ച് കൊണ്ട് ഇതിന് എതിരെ എ എ പി രംഗത്ത് എത്തി.
അറസ്റ്റിലായവരില്‍ രണ്ടുപേര്‍ പോസ്റ്ററുകൾ പ്രിൻ്റ് ചെയ്ത് നൽകിയ പ്രസ്സുടമകളാണ്. ഇത്തരത്തില്‍ 50,000 പോസ്റ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചിരുന്നതായി അറസ്റ്റിലായ പ്രസ്സുടമകള്‍ അറിയിച്ചെന്ന് പോലീസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിക്കുന്ന ഉള്ളടക്കമുള്ള മറ്റു രണ്ടായിരം പോസ്റ്ററുകളും പോലീസ് കണ്ടുകെട്ടുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ പതിക്കാനായി ഇവ ആം ആദ്മി പാര്‍ട്ടി ഓഫീസിലേക്കെത്തിച്ചതാണെന്നാണ് പോലീസ് പറഞ്ഞു. പോസ്റ്ററുകള്‍ എ.എ.പി. ആസ്ഥാനത്തെത്തിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നതായി ഒരു ഡ്രൈവറുടെ മൊഴി മുൻ നിർത്തിയാണ് ഇത്.
Printing Press Act & Defacement of Property Act, Prevention of Defacement of Public Property Act കൾ പ്രയോഗിച്ചാണ് കേസ് എടുത്തിട്ടുള്ളത്. പോസ്റ്ററുകളിൽ പ്രസിൻ്റെ പേർ ഇല്ലെന്നാണ് പൊലീസ് വിശദീകരണം. കോവിഡ് വാക്സിനേഷൻ സമയത്ത് കേന്ദ്ര സർക്കാരിൻ്റെ പരാജത്തിനെതിരെ പോസ്റ്റർ പതിച്ച 30 പേരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 25 കേസുകളാണ് റജിസ്ത്ര് ചെയ്തത്.


