ആന്ഡമാന് നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നാരായനെതിരെ കൂടുതൽ പരാതികൾ പുറത്ത് വന്നതോടെ അന്വേഷണം ഊർജിതമാക്കി. ജോലി വാഗ്ദാനംചെയ്ത് വീട്ടിലേക്ക് ക്ഷണിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) കേസ് ഏറ്റെടുത്തതോടെ ഇയാൾക്കെതിരെ പരാതിയുമായി മറ്റൊരു സ്ത്രീ കൂടി രംഗത്തെത്തി.
ഇയാൾ നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥ സംഘം ഇരുപതോളം യുവതികളെ ജോലി വാഗ്ദാനം ചെയ്ത് പോർട്ട്ബ്ളെയറിലെ വീട്ടിൽ വരുത്തി പീഡിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. പീഡനത്തിന് ഇരയായവരിൽ ചിലർക്ക് ജോലി കിട്ടിയിട്ടുണ്ടെന്നും കണ്ടെത്തി.
ഡൽഹി ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനായി ജിതേന്ദ്ര നരായൻ നിയമിക്കപ്പെട്ടിരുന്നു. ആരോപണം ഉയർന്നതോടെ മാറ്റി. കൊൽക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് എഫ് ഐ ആർ റജിസ്ത്ര് ചെയ്തത്. 7800 പേർക്ക് ദ്വപീൽ ഇദ്ദേഹം നിയമനം നൽകിയിട്ടുള്ളതായും വെളിപ്പെടുത്തൽ ഉണ്ടായി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ലേബർ കമ്മീഷണറും അടങ്ങുന്ന ഗ്യാങ്
ഏപ്രിൽ 14, മേയ് ഒന്ന് തീയതികളിൽ നാരായനും മറ്റ് ഉന്നത സർക്കാർഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായാണ് ഇരുപത്തൊന്നുകാരിയായ യുവതി ഒക്ടോബർ ഒന്നിന് അബർദീൻ സ്റ്റേഷനിൽ പരാതി നൽകിയത്. നാരായനെ ചോദ്യംചെയ്യാനും പരാതിക്കാരിയുടെ വൈദ്യപരിശോധനയടക്കമുള്ള മറ്റു നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനും ഹൈക്കോടതി എസ്.ഐ.ടി.ക്ക് നിർദേശം നൽകിയിരുന്നു. ലേബർ കമ്മിഷണറായിരുന്ന ആർ.എൽ. ഋഷിയാണ് തന്നെ ചീഫ്സെക്രട്ടറിയുടെ വീട്ടിലേക്കു വരുത്തിയതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. അദ്ദേഹത്തിനു പുറമേ ചീഫ് സെക്രട്ടറി, ഒരു പോലീസ് ഓഫീസർ, ഹോട്ടലുടമ എന്നിവരും വീട്ടിലുണ്ടായിരുന്നു. തന്നെ മദ്യപിക്കാൻ നിർബന്ധിച്ച സംഘം അതിനു വഴങ്ങാതിരുന്നപ്പോൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നും പരാതിയിൽ യുവതി പറയുന്നു.
സർക്കാർജോലിക്കായി ശ്രമിക്കവെ ഒരു ഹോട്ടൽ ഉടമ മുഖേനയാണ് ഇരുവരെയും പരിചയപ്പെടുന്നതെന്ന് പരാതിക്കാരി പോലിസിനോട് പറഞ്ഞത്. ഏപ്രിലിൽ നരെയ്ന്റെ വീട്ടിൽവെച്ചാണ് ഇരുവരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. മേയിൽ ഋഷിയുടെ വസതിയിൽവെച്ചും പീഡിപ്പിച്ചു.
പീഡനം സഹിക്കാതെ പരാതി
സംഭവം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. തെളിവിനായി ചീഫ് സെക്രട്ടറിയുടെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സംഭവദിവസം അവിടെയുണ്ടായിരുന്ന ജീവനക്കാരുടെ തിരിച്ചറിയൽ പരേഡ് നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.


