യുവതിയുടെ പേരില്‍ വ്യാജ പീഡനക്കേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് പതിനേഴുകാരനെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂർ വേലൂപ്പാടം പൗണ്ട് സ്വദേശി കാട്ടാളന് വീട്ടില്‍ ജിബിന്‍ (33), കല്ലൂര്‍ പച്ചളിപ്പുറം മണമേല്‍ നിഖില്‍ (34), വരന്തരപ്പിള്ളി തെക്കുമുറി വെട്ടിയാട്ടില്‍ ശ്രീജിത്ത് (35) എന്നിവരാണ് അറസ്റ്റിലായത്.
വരന്തരപ്പിള്ളി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെ പ്രതികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചെന്ന പരാതിയിലാണ് കേസ്. യുവതിക്കെതിരേയുള്ള പരാതി പോക്സോ വകുപ്പില്പ്പെടുത്തുന്നതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മൊഴി നൽകാനായി പ്രേരിപ്പിച്ചു. നിഷേധിച്ചതോടെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി. സംഘത്തിലുണ്ടായിരുന്ന സുമന് എന്നയാളെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ എട്ടോടെ കുറുമാലിപ്പുഴയോരത്തേക്ക് വിളിച്ചുവരുത്തിയ സംഘം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നു.


