യു പി ഐ ഇടപാടുകൾ മരവിപ്പിക്കൽ കൈമലർത്തി അധികാരികൾ, പിന്നിൽ സംഘടിത സംഘങ്ങളോ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ പ്രകാരം വ്യാപകമായി യു പി ഐ അക്കൌണ്ടുകൾ മരവിപ്പിക്കുമ്പോൾ ഇതിനു പിന്നിലെ ദുരൂഹത നീക്കാനാവാതെ അധികാരികൾ കൈ മലർത്തുന്നു. തെരുവ് കച്ചവടം ചെയ്യുന്നവരുടെ നിത്യ ചിലവിനുള്ള അക്കൌണ്ടുകൾ മരവിപ്പിക്കപ്പെടുമ്പോൾ ഇതിനു പിന്നിൽ സംഘടിത സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് വ്യക്തമാവുന്നത്. ഗുജറാത്ത്, പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്

National Payments Corporation of India (NPCI), RBI, and Reserve Bank Information Technology Pvt Ltd (ReBIT) എന്നിവയൊന്നും ഇതു സംബന്ധിച്ച് പരാമർശങ്ങൾ നടത്തിയിട്ടില്ല. വ്യാജ ഐഡികൾ ഉപയോഗിച്ച് National Cyber Crime Reporting Portal (NCCRP) വഴിയാണ് പരാതികൾ ഉണ്ടാവുന്നത്. എന്നാൽ പരാതിക്കാരുടെ വിവരങ്ങൾ വ്യക്തവുമല്ല. പൊലീസിന് പരാതി അന്വേഷിക്കാതെയും എഫ് ഐ ആർ ഇടാതെയും അക്കൌണ്ട് മരവിപ്പിക്കാൻ നിർദ്ദേശിക്കാനാവില്ല.

കൈ മലർത്തി പൊലീസ്

സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലും കാള്‍ സെന്റര്‍ നമ്പറായ 1930ലും രജിസ്റ്റര്‍ ചെയ്യുന്ന പരാതിയിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകള്‍ക്ക് സാധാരണയായി പോലീസ് നിര്‍ദ്ദേശം നല്‍കാറുള്ളത്.

തുക കൈമാറ്റം നടന്നതായി പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരില്‍ നിന്നും നഷ്ടപ്പെട്ട തുക തിരികെ പിടിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കാന്‍ കേരള പോലീസ് നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്.

 യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് പറയുന്നത്. അക്കൗണ്ടുകള്‍ മരവിപ്പിക്കാറില്ല. സംശമുള്ള ഇടപാടുകള്‍ മാത്രമേ മരിപ്പിക്കാറുള്ളൂവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസിന്റെ വിശദീകരണം.

ബാങ്കുകൾക്ക് സ്വന്തമായി മരവിപ്പിക്കാൻ തീരുമാനിക്കാമോ

എങ്കിൽ പിന്നെ ബാങ്കുകൾ സ്വയം അക്കൌണ്ടുകൾ മരവിപ്പിക്കയാണോ എന്നാണ് ഉപഭോക്താക്കൾ ചോദിക്കുന്നത്. ഇതിന് ഇതുവെ ഉത്തരം ഉണ്ടായില്ല. അധികാരികളുടെ മൌനവും തുടരുന്നു. ഇതോടെ ചെറുകിട ഇടപാടുകൾക്ക് യു പി ഐ സൌകര്യം ഉപയോഗിക്കുന്ന നിത്യവൃത്തി സേവനങ്ങളിലും ജോലികളിലും ഇടപെടുന്നവരാണ് പെട്ടുപോവുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...