ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര ബാലാവകാശ കമ്മിഷന് രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
ഭാരത് ജോഡോ യാത്രയിലെ പൊതു പരിപാടികളിലെ കുട്ടികളുടെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുമെന്നാണ് പരാതിക്ക് അടിസ്ഥാനമായ വിശദീകരണം. ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന് പിറകിലെന്നും ബാലാവകാശ കമ്മിഷന് ആരോപിക്കുന്നു. വിഷയത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും കേന്ദ്ര ബാലാവകാശ കമ്മിഷന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍നിന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഇപ്പോൾ കേരളത്തിൽ പ്രവേശിച്ച യാത്ര തുടരുകയാണ്. പതിനെട്ടു ദിവസമാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലൂടെ കടന്ന് പോവുന്നതിനായി എുടക്കുക. തുടർന്ന് പാലക്കാട് വഴി തമിഴ്നാട്ടിൽ പ്രവേശിക്കും.
കേരളത്തിൽ 18 ദിവസം ചിലവഴിക്കുമ്പോൾ ഉത്തർ പ്രദേശിൽ വെറും രണ്ട് ദിവസം മാത്രമാണ് യാത്ര ചിലവഴിക്കുന്നത്. ഇതിനെതിരെ വിമർശനവുമായി സി പി എം രംഗത്ത് എത്തിയിരുന്നു.
നേർക്കു നേർ വാക് പോരുമായ് യാത്ര
വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന പാർട്ടി അശാന്തി സൃഷ്ടിക്കുകയാണ് എന്നും യാത്രയിൽ രാഹുൽ പറഞ്ഞു.
കാക്കി നിക്കർ കത്തുന്ന ചിത്രം കോണ്‍ഗ്രസ് പങ്കുവെച്ചതില്‍ അഭിപ്രായ പ്രകടനങ്ങൾ തുടരുകയാണ്. വെറുപ്പെടെയാണ് നടത്തുന്നതെങ്കില്‍ ഭാരത് ജോഡോ യാത്ര രാഷ്ട്രീയ നാടകമായി മാറുമെന്ന് സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ പൂർവികർക്ക് പോലും ആർഎസ്എസിനെ തകർക്കാനായിട്ടില്ലെന്നും മൻമോഹൻ വൈദ്യ പറഞ്ഞു


