നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും 10 മണിക്കൂറോളം ചോദ്യംചെയ്തു. ബുധനാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രാഹുലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വൈകിയാണെങ്കിലും ചൊവ്വാഴച തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗീകരിച്ചില്ല
ചൊവ്വാഴ്ച രാവിലെ 11.30-നാണ് രാഹുല്‍ ചോദ്യം ചെയ്യലിനായി ഇ.ഡി. ഓഫീസിലേക്കെത്തിയത്. 10 മണിക്കൂർ രണ്ടാം ദിവസവും ചോദ്യം ചെയ്യൽ തുടർന്നു
ഇ.ഡി.ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മാര്‍ച്ച് ചൊവ്വാഴ്ചയും തുടര്‍ന്നു. ഹരീഷ് റാവത്ത്, രണ്‍ദീപ് സിങ് സുര്‍ജെവാല തുടങ്ങിയ നേതാക്കളേയും നിരവധി പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് കായികമായി നേരിട്ടതും വാർത്തയായി


