റഷ്യയിൽ സൈനിക കലാപം; പുതിനെതിരെ സ്വന്തം കൂലിപ്പട്ടാളം, മോസ്കോ ലക്ഷ്യം വെച്ച് നീക്കം തുടങ്ങി

കാല്‍ നൂറ്റാണ്ടോളമായി റഷ്യന്‍ അധിപനായി തുടരുന്ന പ്രസിഡന്റ് വ്ലാദിമിർ പുതിനെതിരെ സ്വന്തം സൈന്യം പടനീക്കം തുടങ്ങി. പുതിന് വേണ്ടി യുക്രൈനിൽ പോരാട്ടം നയിച്ച വാഗ്നർ സംഘം നിലവിൽ മോസ്കോ ലക്ഷ്യം വെച്ച് നീങ്ങുകയാണ്. റഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു കലാപത്തിൻ്റെ വഴിത്തിരിവിലേക്ക് കടക്കുകയാണ്.

വെള്ളിയാഴ്ച ടെലഗ്രാം വഴി പങ്കുവെച്ച വീഡിയോയിൽ കൂടിയാണ് വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗനി പ്രിഗോസിൻ സൈന്യത്തിനെതിരേ തിരിഞ്ഞത്. റഷ്യൻ സേനയുടെ നേതൃത്വത്തെ തകർക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും തങ്ങളുടെ വഴിയിൽ തടസ്സം നിൽക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്നായിരുന്നു പ്രിഗോഷിന്റെ മുന്നറിയിപ്പ്. യുക്രൈനെതിരേ തിരിഞ്ഞ റഷ്യയെ എതിർക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോ. ഇത് യുദ്ധത്തിൻ്റെ രഹസ്യം ഉദ്ദേശം തന്നെ മാറ്റി മറിക്കുന്നതായി മാറിയിരിക്കുന്നു.

റഷ്യയിലേക്ക് വരരുത്

വാഗ്നര്‍ ഗ്രൂപ്പിന്റെ നീക്കത്തോടെ സഖ്യരാജ്യങ്ങളുമാി വ്‌ളാഡിമിര്‍ പുടിന്‍ ആശയ വിനിമയം നടത്തി. ബലാറസ്, കസാഖിസ്ഥാന്‍, ഉസ്ബക്കിതാന്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്ര നേതാക്കളുമായി ചര്‍ച്ച നടത്തി.

മോസ്‌കോയുടെ വിവിധ ഇടങ്ങളില്‍ സൈനിക ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചു. നഗരത്തിലേക്കുള്ള പ്രധാന കവാടങ്ങളിലെല്ലാം നിയന്ത്രണമേര്‍പ്പെടുത്തി. തിങ്കളാഴ്ച നഗരത്തില്‍ മേയര്‍ അവധി പ്രഖ്യാപിച്ചു. നഗരം ചുറ്റിയുള്ള യാത്ര ഒഴിവാക്കണമെന്ന് മേയര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വാഗ്നര്‍ സംഘത്തെ നേരിടാന്‍ പ്രധാന നഗരങ്ങളിലെല്ലാം സൈന്യത്തെ റഷ്യ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്.

നീതിക്കായുള്ള മാർച്ച് എന്ന വിശേഷണത്തോടെ യുദ്ധ മുഖത്ത് തലതിഞ്ഞ് ആക്രമണം

‘റഷ്യന്‍ സൈന്യത്തിലെ തിന്മകള്‍ അവസാനിപ്പിക്കണം. ഞങ്ങളുടെ ചെറുപ്പക്കാരേയും പതിനായിരക്കണക്കിന് റഷ്യന്‍ സൈനികരേയും കൊന്നവരെ ശിക്ഷിക്കണം. ആരും പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ട. ഭീഷണിയായി നില്‍ക്കുന്നവരെയെല്ലാം നശിപ്പിക്കും. ഇതൊരു സൈനിക കലാപമല്ല, നീതിക്കായുള്ള മാര്‍ച്ചാണ്’- എന്നായിരുന്നു ടെലിഗ്രാം വഴി യെവ്ഗനി പ്രിഗോഷിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ചയായിരുന്നു പ്രിഗോഷിന്റെ വീഡിയോ പുറത്തുവന്നത്.

എന്താണീ വാഗ്നർ ഗ്രൂപ്പ്

പലരും ഇതിനെ വിളിക്കുന്നത് ഒരു സ്വകാര്യ മിലിട്ടറി കമ്പനി എന്നാണ്. പക്ഷെ അത് പൂർണമായും ശരിയല്ല. കാരണം, വാഗ്നർ ഗ്രൂപ്പ് പൂർണമായും പ്രൈവറ്റോ കമേർഷ്യലോ അല്ല. അതിന് കൃത്യമായ ക്രെംലിൻ ബന്ധങ്ങളുണ്ട്. വാഗ്നറിന്റെ പിന്നിലെ ബുദ്ധികേന്ദ്രം, ‘പുടിൻ’സ് ഷെഫ്’  എന്നറിയപ്പെടുന്ന യേവ്ജനി പ്രിഗോഷിൻ ആണ്. പുറ്റിനുമായി അടുത്ത ബന്ധങ്ങളുള്ള ഇയാൾ ക്രെംലിന്റെ പരിപാടികൾക്ക് കാറ്ററിങ് ഏറ്റെടുത്ത് നടത്തിയിരുന്നു. അതിൽ നിന്ന് പ്രെഗോഷിൻ നേരെ ചാടുന്നത്,’റഷ്യൻ ട്രോൾഫാക്ടറി’ എന്ന ഇന്റർനെറ്റ് റിസർച്ച് ഏജൻസി നടത്തുന്നതിലേക്കാണ്.  

അമേരിക്കൻ തിരഞ്ഞെടുപ്പോളം എത്തിയ ബന്ധങ്ങൾ

2016 -ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന ആക്ഷേപം നേരിട്ട സൈബർ ഏജൻസിയാണ് റഷ്യൻ ട്രോൾ ഫാക്ടറി. യാതൊരു മുൻപരിചയവും ഇല്ലാതിരുന്നിട്ടും പ്രെഗോഷിൻ ഇന്ന് നയിക്കുന്നത്  പരിശീലനം സിദ്ധിച്ച അമ്പതിനായിരത്തോളം വരുന്ന  സായുധ പോരാളികളുടെ ഒരു സ്വകാര്യ മിലീഷ്യയെ ആണ്. ദിമിത്രി ഉറ്റ്കിൻ എന്ന റിട്ടയേർഡ് റഷ്യൻ സൈനിക ഇന്റലിജൻസ് ഓഫീസർ ആണ് വാഗ്നർ സേനയുടെ സ്ഥാപക കമാണ്ടർ.  

2014 -ൽ ക്രൈമിയയിൽ ഒരു പ്രോക്സി വാർ നയിക്കാൻ വേണ്ടിയാണ് ഉറ്റ്കിനെയും സംഘത്തെയും മോസ്‌കോ ആദ്യമായി പറഞ്ഞു വിടുന്നത്. ഉത്തരവാദിത്തത്തിൽ നിന്ന് എളുപ്പത്തിൽ കൈകഴുകാവുന്ന ഒരു പോരാളി സംഘം എന്ന നിലയ്ക്കാണ് വാഗ്നർഗ്രൂപ്പിനെ ക്രെംലിൻ പ്രയോജനപ്പെടുത്തി വന്നിരുന്നത്. .പുടിനോടുള്ള ബന്ധത്തിന്റെ പുറത്ത് സമ്പത്ത് വാരിക്കൂട്ടിയ പ്രിഗോഷിൻ മെറോ ഗോൾഡ് എന്ന സുഡാനീസ് സ്വർണ ഖനന കമ്പനിയെ അടുത്തിടെ സ്വന്തമാക്കിയിരുന്നു.   

പുതിൻ എവിടെ, രാജ്യം വിട്ടെന്നും വാർത്ത

മറുപടിയായി, ‘റഷ്യന്‍ സേനയ്‌ക്കെതിരെ ആയുധമെടുക്കുന്നവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളാണ്’ എന്ന് വ്യക്തമാക്കിക്കൊണ്ട് പുതിൻ രംഗത്തെത്തി. എങ്കിലും ഇതിനിടെ അദ്ദേഹം രാജ്യം വിട്ടതായി വാർത്ത പരന്നു.

പുതിന്‍ ഔദ്യോഗിക യാത്രകള്‍ക്കുപയോഗിക്കുന്ന വിമാനങ്ങളില്‍ ഒന്ന് പറന്നുയരുന്നത് ഫ്ളൈറ്റ് റഡാറില്‍ പതിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ പുതിന്‍ ഉണ്ടായിരുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. പുതിന്‍ സെന്റ് പീറ്റര്‍സ്‌ബെര്‍ഗ് ലക്ഷ്യമാക്കിയാണ് നീങ്ങിയതെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.

സ്വന്തം സൈനിക തലവൻ യെവ്ഗനി പ്രിഗോസിൻ

Yevgeny Prigozhin

ശനിയാഴ്ചയോടെ തൻ്റെ സൈനികർ യുക്രൈൻ അതിർത്തി കടന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് പ്രിഗോസിൻ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. പ്രിഗോസിന്റെ കൂറ്റൻ സംഘം റഷ്യയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങൾ പിടിച്ചെടുത്ത് മുന്നേറി എന്നാണ് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റസ്തോഫ്നദനനിൽ നിന്ന് വൊറോണെഷിലേക്കും അവിടെ നിന്ന് ലൈപേസ്കയിലേക്കും സംഘം നീങ്ങിയതായി ഔദ്യോഗികമായിത്തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രിഗോസിന്റെ കൂറ്റൻ സൈന്യത്തിന്റെ വാഹനങ്ങൾ ഈ നഗരങ്ങൾ പിന്നിട്ടു പോകുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇവ ബിബിസി സ്ഥിരീകരിക്കുകയും ചെയ്തു. 25,000-ത്തോളം പടയാളികള്‍ വരുന്ന ട്രൂപ്പുകളാണ് വാഗ്നർ സംഘത്തിലുള്ളത്.

ജയിൽ പുള്ളികളുടെ സൈന്യം

യുക്രൈനിലെ പ്രധാന നഗരമായ ബക്മൂതില്‍ കഴിഞ്ഞ മാസം അവസാനം നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ വാഗ്നര്‍ ഗ്രൂപ്പും റഷ്യന്‍ സൈന്യവും നല്ല രീതിയിൽ തന്നെയായിരുന്നു. ഇതിനിടെ സൈനിക പിന്തുണ ലഭിക്കുന്നില്ലെന്നും ആയുധങ്ങളും മറ്റും നല്‍കുന്നില്ലെന്നുമുള്ള പരിഭവം പറഞ്ഞ് വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ജനി പ്രിഗോസിനും പുതിനും തമ്മില്‍ ചെറിയ അസ്വാരസ്യമുണ്ടായിരുന്നതായി വാർത്ത പരന്നു.

ബക്മൂതില്‍ യുക്രൈനിനെതിരേ വീണ്ടും ഒന്നിച്ചു പോരാടുകയായിരുന്നു. എന്നാല്‍, ബക്മൂത് കയ്പിടിയില്‍ ഒതുക്കിയതോടെ റഷ്യ തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആരോപണം വാഗ്നർ സംഘം ശക്തമാക്കി. മാത്രമല്ല, യുദ്ധം ഒന്നരവര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കും വാഗ്നര്‍ ഗ്രൂപ്പിന് വലിയ ആള്‍നാശവുമുണ്ടായി. തങ്ങളുടെ സൈന്യത്തില്‍ ആള്‍നാശമുണ്ടായെങ്കിലും ജയിലുകളില്‍നിന്നുള്ള തടവുപുള്ളികളുടെ റിക്രൂട്ട്‌മെന്റിന് കൂടെ തടസ്സമായതോടെയാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായത്.

വാക് പേരിൽ തുടങ്ങി

റഷ്യയുടെ ഭാവി അപകടത്തിലാണെന്നും കലാപകാരികളുടേത് പിന്നില്‍നിന്ന് കുത്തുന്ന നീക്കമാണെന്നും പുതിന്‍ കുറ്റപ്പെടുത്തി. ചിലരുടെ വലിയ അതിമോഹം വലിയ രാജ്യദ്രോഹത്തിലേക്ക് നയിച്ചുവെന്നും റഷ്യന്‍ സമൂഹത്തെ വിഭജിക്കുന്നവര്‍ക്ക് അനിവാര്യമായ ശിക്ഷ ലഭിക്കുമെന്നും പുതിൻ പറഞ്ഞു. രാജ്യതലസ്ഥാനത്തും വിവിധ പ്രദേശങ്ങളിലും തീവ്രവാദ വിരുദ്ധസേനകളെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി, പിന്നാലെ പുതിനു മറുപടിയുമായി വാഗ്നര്‍ സേനാത്തലവൻ യെവ്ഗനി പ്രിഗോഷിനും രംഗത്തെത്തി. തങ്ങൾ മാതൃരാജ്യത്തോട് കൂറുള്ള പോരാളികളാണെന്നും ഇതുവരെയുള്ള പോരാട്ടം രാജ്യത്തിനു വേണ്ടിയായിരുന്നു എന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രിഗോഷിൻ വ്യക്തമാക്കി. രാജ്യം അഴിമതിയിലേക്കും വഞ്ചനയിലേക്കും ഉദ്യോഗസ്ഥമേധാവിത്വത്തിലേക്കും നീങ്ങുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും പ്രിഗോഷിൻ പറഞ്ഞു.

ആഭ്യന്തര കലാപ സൂചനകൾ റഷ്യയുടെ രാഷ്ട്രീയ അസ്ഥിരത വെളിവാക്കുന്നതാണെന്നായിരുന്നു യുക്രൈൻ പ്രസിഡൻ്റ് വൊളോദിമർ സെലൻസ്കിയുടെ പ്രതികരണം. റഷ്യയുടെ ബലഹീനത വ്യക്തമാണെന്നും തങ്ങളുടെ മണ്ണിലേക്ക് എത്രത്തോളം കൂലിപ്പട്ടാളക്കാരേയും സൈന്യത്തേയും എത്തിക്കുന്നുവോ അതിലേറെ പ്രശ്നങ്ങളും കലാപാന്തരീക്ഷവും റഷ്യയിൽ ഉടലെടുക്കുമെന്നും സെലൻസ്കി അഭിപ്രായപ്പെട്ടു.

25000-ത്തോളം സംഘങ്ങളുമായാണ് റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ സേന റഷ്യന്‍ ഭരണകൂടത്തിനു നേരെ പോരുമുറുക്കിയിരിക്കുന്നത്. യുക്രൈനെതിരായ യുദ്ധത്തില്‍ വാഗ്നര്‍ സേനയുടെ രണ്ടായിരത്തോളം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് റഷ്യന്‍ ഭരണകൂടവും വാഗ്നര്‍ സേനയുമായി തര്‍ക്കം ഉടലെടുക്കുന്നത്.

400 കി.മി ദൂരത്തിൽ മാർച്ച് ചെയ്തെത്തി വിമതർ

ഓരോ പ്രദേശങ്ങളിലും എത്രത്തോളം വാഗ്‌നര്‍ സംഘങ്ങളാണ് ഉള്ളത് എന്ന കാര്യത്തില്‍ വ്യക്തമല്ല. മോസ്‌കോയ്ക്ക് 400 കിലോ മീറ്റര്‍ അകലത്തിലാണ് വൊറോണെഷില്‍ സ്ഥിതി ചെയ്യുന്നത്. ഇവര്‍ മോസ്‌കോ ലക്ഷ്യം വെച്ച് നീങ്ങുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ലൈപേസ്‌ക് ഗവര്‍ണര്‍ സ്ഥിരീകരിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. മോസ്‌കോയ്ക്കും വൊറോണെഷിലിനും ഇടയിലുള്ള പ്രദേശങ്ങളില്‍ കൂടി വാഗ്‌നര്‍ സംഘത്തിന്റെ സായുധ വാഹനങ്ങള്‍ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം ബി.ബി.സി. സ്ഥിരീകരിക്കുകയും ചെയ്തു.

ഇഎന്നാല്‍, പുതിന്‍ മോസ്‌കോ വിട്ടു എന്ന വാര്‍ത്ത തള്ളിക്കൊണ്ട് അദ്ദേഹത്തിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് രംഗത്തെത്തി. അദ്ദേഹം ക്രംലിനില്‍ ജോലിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...