ലിംഗായത്ത് മഠത്തിലെ സന്യാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടക ബെലാഗവി ജില്ലയിലെ തൻ്റെ വസതിയിൽ തിങ്കളാഴ്ചയാണ് ബസവ സിദ്ധലിംഗ സ്വാമി എന്ന സന്യാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ ഗുരു മഡിവാളേശ്വർ മഠത്തിലെ സന്യാസിയായിരുന്നു ഇദ്ദേഹം.
ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സംഭവം എന്നത് ശ്രദ്ധേയമാണ്. മുരുഗ ശരണരുവിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 26ന് മൈസൂരിവിൽ പ്രവർത്തിക്കുന്ന ഒരു ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് ലിംഗായത്ത് മഠാധിപതിക്കെതിരെ ആദ്യം പോക്സോ കേസിൽ പരാതിപ്പെടുന്നത്. ജൂലൈമാസം മഠത്തിലെ ഹോസ്റ്റലിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പൊലീസ് മഠാധിപതിക്ക് എതിരെ കേസ് റജിസ്ത്ര് ചെയ്യാൻ വൈകിയത് വാർത്തയായിരുന്നു.
പെൺകുട്ടികളുടെ മൊഴിയിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ പ്രതികളെ പിന്നീട് സമ്മർദ്ദം ശക്തമായതോടെ പ്രതി ചേർത്തിരുന്നു.
ഇന്ന് രാവിലെയാണ് അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് സൂചനയുണ്ട്. എന്നാൽ, ഈ കുറിപ്പിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് പുറത്ത് വിട്ടില്ല. കർണാടകയിലെ മഠങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ ആരോപണങ്ങളെപ്പറ്റി രണ്ട് സ്ത്രീകൾ സംസാരിക്കുന്നതിൻ്റെ ഓഡിയോ ക്ലിപ്പ് കേട്ടതുമുതൽ സന്യാസി അസ്വസ്ഥനായിരുന്നു എന്ന് പൊലീസ് പറയുന്നു. ബസവ സിദ്ധലിംഗ സ്വാമിയെപ്പറ്റിയും ഇവർ ഓഡിയോ ക്ലിപ്പിൽ സംസാരിച്ചിരുന്നു.
ദ
മഠത്തിൻ്റെ മറവിലെ ചൂഷണങ്ങൾ കക്ഷി രാഷ്ട്രീയത്തിൻ്റെ മുഖം മൂടിയിൽ മറച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വിദഗ്ധ പരിശോധന നടത്തിയതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപെട്ടു. ജുഡീഷ്വൽ അനുമതി വാങ്ങാതെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയതിനെ കോടതി വിമർശിച്ചു. ഇന്നലെ രാത്രിയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സന്യാസിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈസ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി വന്ന് ആറ് ദിവസത്തിന് ശേഷമായിരുന്നു പൊലീസിന്റെ നടപടി. ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥിനികളെയാണ് സന്യാസി പീഡിപ്പിച്ചത്. ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ 15-ഉം 16-ഉം വയസ്സുള്ള വിദ്യാര്‍ത്ഥിനികളെ മൂന്നര വര്‍ഷത്തോളം ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
സ്കൂൾ ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്‍ ജി ഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പൊലീസിനെ സമീപിച്ചതോടെ സന്ന്യാസിക്കെതിരെ കേസെടുത്തു. അറസ്റ്റ് വൈകിയതിൽ പ്രതിഷേധം കനക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
കര്‍ണാടകത്തിലെ നിര്‍ണായക വോട്ടു ബാങ്കാണ് ലിംഗായത്ത്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ വലിയ അടുപ്പമാണ് മഠവുമായി പുലര്‍ത്തുന്നത്. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേ ലിംഗായത്ത് വിഭാഗത്തിലെ സന്യാസിക്ക് എതിരെ നടപടിയെടുക്കാൻ ആദ്യ ഘട്ടത്തിൽ സര്‍ക്കാര്‍ മടിച്ചെന്നായിരുന്നു ആരോപണം.


