വടക്കഞ്ചേരി ബസ് അപകടം, ജനരോഷം കനത്തപ്പോൾ നരഹത്യയ്ക്ക് കേസ്

വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റു ബസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഡ്രൈവർ ജോജോ പത്രോസിന്റെ (ജോമോൻ) അറസ്റ്റ് അന്വേഷകസംഘം രേഖപ്പെടുത്തി. ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആലത്തൂർ ഡിവൈഎസ്‌പി ആർ അശോക് പറഞ്ഞു.

എന്നാൽ കസ്റ്റഡിയിൽ എടുത്ത ദിവസം തന്നെ രക്തം സാമ്പിൾ എടുക്കാതിരുന്ന പൊലീസ് നടപടിക്ക് എതിരെ പരാതി ഉയരുന്നുണ്ട്. ഒരു ദിവസം കഴിഞ്ഞ് പിന്നെ പരിശോധന എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. തുടക്കത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്കായിരുന്നു കേസ്.

വെള്ളിയാഴ്ച വൈകീട്ട് ഇയാളെ കോടതിയിൽ ഹാജരാക്കും. അപകടശേഷം മുങ്ങിയ ജോമോനെ കൊല്ലം ചവറയിൽനിന്ന് വ്യാഴാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടൂർ ഓപ്പറേറ്റർ എന്ന പേലിലാണ് ഇയാൾ സംഭവ സ്ഥലത്തു നിന്നും കടന്നത്. അപകടത്തിനുശേഷം കാറിൽ തിരുവനന്തപുരത്തേക്ക്‌ കടക്കാനായിരുന്നു പദ്ധതി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...