2022-ൽ ബുക്കര്‍ പ്രൈസിനായി ഷോര്‍ട് ലിസ്റ്റ് ചെയ്തത് ആറ് നോവലുകള്‍. പതിമൂന്ന് നോവലുകള്‍ ഉള്‍പ്പെട്ട ലോങ്ലിസ്റ്റില്‍ നിന്ന് ആറ് നോവലുകൾ അവസാന പട്ടകയിൽ എത്തി. ഇവയിൽ നിന്നാവും ജേതാവിനെ കണ്ടെത്തുക.
ഏതാണാ നോവലുകൾ
നാല് ഭൂഖണ്ഡങ്ങളിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നായി ആറ് നോവലിസ്റ്റുകളാണ് ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. വാനയക്കാരെ സംബന്ധിച്ച് ഇവ മികച്ച വായനാനുഭവം പകരുന്നവയായിരിക്കും.
സിംബാബ്വെക്കാരിയായ നോവയലറ്റ് ബലവായോയുടെ ‘ഗ്ലോറി’യാണ് ഇവയിൽ ഒന്ന്. 2013-ലും ഈ എഴുത്തുകാരി ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ‘വി നീഡ് ന്യൂ നെയിംസ്’ എന്ന നോവലാണ് അന്ന് ബുക്കര്‍ പട്ടികയില്‍ ഇടം പിടിച്ചത്.
2016-ല്‍ ‘മൈ നെയിം ഈസ് ലൂസി ബാര്‍ട്ടണ്‍’ എന്ന നോവലുമായി ബുക്കര്‍ പട്ടികയില്‍ ഇടംപിടിച്ച അമേരിക്കന്‍ എഴുത്തുകാരി ലൂസി ബാര്‍ട്ടണ്‍ ഇത്തവണയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അവരുടെ ‘ഓ വില്യം!’ എന്ന നോവലാണ് ഇത്തവണ പരിഗണിക്കുന്നത്.
പേവ്സിവെല്‍ എവരിറ്റ് എഴുതിയ ‘ദ ട്രീസ്’ സ്വതന്ത്ര പ്രസാധകരായ ഇന്‍ഫ്ളക്സ് പ്രസ്സിന്റെ ബുക്കര്‍ എന്‍ട്രിയായാണ് എത്തിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള എഴുത്തുകാരിയാണ് ഇവരും.
തകർന്നടിഞ്ഞ ശ്രീലങ്കയിൽ നിന്നും എൻട്രിയുണ്ട്. ‘ദ സെവന് മൂണ്‍സ് ഓഫ് മാലി അല്‍മേഡ’ എന്ന നോവലാണ് ലങ്കയിൽ നിന്നും പരിഗണനയിൽ. ആൽമേഡയുടെ കർത്താവ് ഷെഹാന് കരുണതിലക ഇത്തവണ ബുക്കര്‍ പട്ടികയെ പ്രതിനിധീകരിക്കുന്ന ഏക ഏഷ്യക്കാരനുമാണ്.
ഐറിഷ് എഴുത്തുകാരിയും ചെറുകഥകളുടെ രാജകുമാരിയുമായ ക്ലെയര്‍ കീഗൻ്റെ ‘സ്മോള്‍ തിങ്സ് ലൈക് ദീസ്’ ആറു നോവലുകളിൽ ഒന്നായി ഇടം പടിച്ചു. ബാലസാഹിത്യകൃതികളിലൂടെ കുട്ടികളുടെ മനം കവര്‍ന്ന ഇംഗ്ലീഷ് എഴുത്തുകാരന് അലന് ഗാര്‍ണറുടെ ‘ട്രീയാക്ക്ള്‍ വാക്കര്‍’ എന്ന നോവലും ഇതോടൊപ്പം പട്ടികയിലുണ്ട്.
ഒക്ടോബര്‍ പതിനേഴിനാണ് ബുക്കര്‍ ജേതാവിനെ പ്രഖ്യാപിക്കുക. ചുരുക്ക പട്ടികയിൽ പേരു വന്ന എല്ലാവർക്കും കാഷ് അവാർഡിന് അർഹതയുണ്ട് എന്നതും ബുക്കറിൻ്റെ പ്രത്യേകതയാണ്.
കഴിഞ്ഞ വർഷം പുരസ്കാരം ലഭിച്ചത് ഹിന്ദി എഴുത്തുകാരിക്ക്
ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയ്ക്കാണ് കഴിഞ്ഞ വർഷത്തെ ബുക്കര്‍ സമ്മാനം ലഭിച്ചത്. ഗീതാഞ്ജലിയുടെ ഹിന്ദി നോവൽ ‘റേത് സമാധി’യുടെ പരിഭാഷയായ ‘ടൂം ഓഫ് സാൻഡ്’ ആണ് അവാർഡിന് അർഹമായത്.
ഹിന്ദിയിൽ നിന്നുള്ള ഒരു കൃതി ബുക്കർ പ്രൈസ് നേടിയത് ആദ്യമായിരുന്നു. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. 135 പുസ്തകങ്ങളിൽ നിന്നാണ് 6 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ബുക്കർ സമിതി തയാറാക്കിയത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഇന്ത്യ–പാക്ക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന ഒരു വയോധിക പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് ‘റേത് സമാധി’യുടെ ഇതിവൃത്തം. 2018ലാണ് ‘റേത് സമാധി’ പുറത്തിറങ്ങിയത്. ഇംഗ്ലിഷിനു പുറമേ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.


