മൂന്നു മാസത്തിനിടെ രണ്ട് വിദ്യാലയങ്ങളിലെ കുട്ടികള്‍ ലഹരിക്കടത്ത് സംഘത്തിന്‍റെ വലയിൽപ്പെട്ടു. കുട്ടികൾ തന്നെ സാന്ദർഭികമായി വെളിപ്പെടുത്തിയാണ് കേസ് പുറത്ത് വന്നിരിക്കുന്നത്. അഴിയൂരില്‍ എട്ടാം ക്ലാസുകാരിയാണ് കെണിയില്‍ പെട്ടതെങ്കില്‍ കുറ്റിക്കാട്ടൂരില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് അനുഭവം തുറന്ന് പറഞ്ഞത്. സ്കൂള്‍ അധികൃതരുടെയും പൊലീസിന്‍റെയും വീഴ്ച രണ്ടിടത്തും ലഹരി സംഘത്തിന് പ്രോത്സാഹനമായി എന്നും വ്യക്തമാവുന്നു.
ഡിസംബര്‍ അഞ്ചിനാണ് വടകര അഴിയൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരി കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച കുറ്റിക്കാട്ടൂര്‍ സ്വദേശിയായ ഒമ്പതാം ക്ലാസുകാരിയും സമാനമായ തുറന്നുപറച്ചില്‍ നടത്തി. ലഹരിക്കെതിരേ കേരളം നടത്തിയെന്നാവകാശപ്പെടുന്ന സകല മുന്നേറ്റങ്ങളെയും ചോദ്യം ചെയ്യുന്നതാണ് ഈ രണ്ട് സംഭവങ്ങളും. ബോധവൽക്കരണ നാടകങ്ങളിൽ തീരുകയാണ് പൊതു സമൂഹത്തിൻ്റെയും അധികാരികളുടെയും ജാഗ്രത.
ഈ രണ്ടു കേസുകളിലും പൊലീസ് എക്സൈസ് സംഘങ്ങൾ ഫലപ്രദമായി ഇടപെട്ടിരുന്നു എങ്കിൽ വേരോടെ പിഴുതെറിയാൻ കഴിയുന്നതാണ്. കുറ്റാന്വേഷണത്തിൽ ഏറ്റവും മികച്ച സേനയാണ് കേരളത്തിനുള്ളത്. എന്നിട്ടും പലവിധ പരിഗണനകളിലും ഒത്തു തീർപ്പുകളിലും കേസ് ഇഴയുന്നു. ഇത് വളർന്നു വരുന്ന മയക്കു മരുന്ന് മാഫിയ സംഘങ്ങൾക്ക് വളമാവുന്നു.
പൊലീസും അധികൃതരും എന്തു ചെയ്യുകയാണ്, സർക്കാർ ഇടപെടൽ ഇല്ലാതെ പോകുന്നത് എന്ത്
ഈ ചെറുപ്രായത്തില്‍ ലഹരിസംഘങ്ങളുടെ കെണിയിലെങ്ങനെ പെട്ടു, എംഡിഎംഎ എന്ന രാസ ലഹരിക്കെങ്ങനെ അടിമകളായി, ഒടുവില്‍ ഇതേ ലഹരിയുടെ കാരിയര്‍മാറായി എങ്ങനെ മാറി തുടങ്ങിയ കാര്യങ്ങളാണ് ഇരുവരും വെളിപ്പെടുത്തിയത്. സമാനത ഇവിടെ തീരുന്നില്ല. സംഭവം അറിഞ്ഞ ശേഷം സ്കൂള്‍ അധികൃതരും പൊലീസും നടത്തിയ പ്രതികരണത്തിലുമുണ്ട് സാമ്യത. അഴിയൂരിലെ പെണ്‍കുട്ടി കള്ളം പറയുന്നു എന്ന് സ്ഥാപിക്കാനായിരുന്നു പൊലീസിന്‍റെ ആദ്യ മുതലേ ഉളള ശ്രമം.
ഡിസംബര്‍ രണ്ടിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കാനോ ലഹരിസംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനോ പൊലീസ് തയ്യാറായില്ല. നിയമസഭയിലടക്കം വിഷയം ചര്‍ച്ചയായതോടെയാണ് പേരിനെങ്കിലും ഒരന്വേഷണത്തിന് പൊലീസ് തയ്യാറായത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍.
കുറ്റിക്കാട്ടൂരിലെ പെണ്‍കുട്ടി ലഹരി സംഘത്തിന്‍റെ വലയില്‍ പെട്ട കാര്യം രണ്ട് മാസം മുമ്പ് തന്നെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. നശിപ്പിച്ചു കളയാനാണ് നിർദ്ദേശം ലഭിച്ചത് എന്ന് കുടുംബം തന്നെ പറയുന്നു.
ഒടുവില്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയച്ച ശേഷമാണ് പൊലീസ് അന്വേഷണത്തിന് തയ്യാറായത്. ശരീരത്തില്‍ രാസലഹരിയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ യഥാസമയം വൈദ്യ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ ഈ രണ്ടിടത്തും പൊലീസിന്‍റെ ഉദാസീനത മൂലം നടപടികള്‍ വൈകി. സംശയിച്ചും ഉപദേശിച്ചും വിലപ്പെട്ട സമയം പൊലീസും സ്കൂള്‍ അധികൃതരും പാഴാക്കിയതിന്‍റെ നേട്ടം കിട്ടിയതാകട്ടെ ഒരു തലമുറയെയാകെ വിനാശത്തിലേക്ക് നയിക്കുന്ന ലഹിര സംഘങ്ങള്‍ക്കാണ്. ഇവരെ മുളയിലെ നുള്ളിക്കളയേണ്ടതുണ്ട്. മാത്രമല്ല വേരോടെ പിഴുതെറിയുകയും ആവശ്യമാണ്. വിദ്യാർഥികളെ തൊട്ടാൽ വിവരമറിയും എന്ന് മാഫയകൾക്ക് താക്കീത് ലഭിക്കേണ്ടതുണ്ട്. വിദ്യാർഥി സംഘടനകളും ഇത്തരം കേസുകളിൽ അകലം പാലിക്കുന്ന വിചിത്ര സാഹചര്യമാണ്.
സ്റ്റുഡൻ്റ്സ് പൊലീസ് സംവിധാനവും തകർത്തുവോ
സറ്റുഡൻ്റ്സ് പൊലീസ് സംവിധാനം വിലപ്പെട്ട പല വിവരങ്ങളും പൊലീസിന് നൽകുന്നതായിരുന്നു. ഒരു ഘട്ടത്തിൽ കേരളത്തിലെ വ്യാജ മദ്യ നിർമ്മാണ വില്പന ലോബികൾ കുട്ടി പൊലീസിനെ ഭയന്നിരുന്നു. അവർക്ക് വിവരങ്ങൾ ലഭിക്കാൻ എളുപ്പമാണ്. ഇത് അത്രയും വേഗം പൊലിസിൽ എത്തുകയും ചെയ്തിരുന്നു.
കുട്ടികൾക്ക് ഇടയിൽ ഇത്തരം പ്രവണത വളരുന്നതിന് ബോധവൽക്കരണ റാലികളെക്കാൽ കുട്ടികൾക്ക് തന്നെ പരിശീലനം നൽകി തുടക്കത്തിലേ കണ്ടെത്താൻ കഴിയും. കമ്മ്യൂണിറ്റി പൊലീസിങ് എന്ന ചിന്തയുടെ തുടർച്ചയായി വളർന്നു വന്നതാണ് സ്റ്റുഡൻ്റ്സ് പൊലീസ്. എന്നാൽ ഇത് ക്രമേണ ട്രാഫിക് നിയന്ത്രണവും


