സി പി ഐ പാർട്ടി കോൺഗ്രസിന് കൊടിയുയർന്നപ്പോൾ വിജയവാഡ നഗരത്തിൽ പഴയൊരു ലെനിൻ പ്രതിമ അതേ ഉയരത്തിൽ വിപ്ലവ ഗൃതാരുതകളുടെ കൌതുക കാഴ്ചയാവുന്നു. സോവിയറ്റ് റഷ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന അന്നത്തെ നഗരസഭയക്ക് സമ്മാനിച്ച ലെനിൻ ശില്പം ഇന്നും നഗരത്തിൽ തലയുയർത്തി നിൽക്കുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സി.പി.ഐ പ്രവര്‍ത്തകര്‍ ഈ കാഴ്ചകൂടി അന്വേഷിച്ചാണ് വിജയവാഡയിലെ ലെനിന്‍ സെന്ററിലെത്തുന്നത്. പഴയ സോവിയറ്റ് യൂണിയന്‍ സമ്മാനിച്ച ലെനിന്‍ പ്രതിമ ഇപ്പോഴും കേടുപാടുകൾ ഇല്ലാതെ തുടരുന്നുണ്ട്. തൊട്ടപ്പുറത്ത് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പ്രതിമകള്‍ വേറെയുമുണ്ട്.
വിജയവാഡ കമ്മ്യൂണിസ്റ്റുകൾ പിടിച്ചടക്കിയ കാലം
വിജയവാഡ നഗരസഭ കോര്‍പ്പറേഷനായി മാറിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ സി.പി.ഐയും സി.പി.എമ്മും ചേര്‍ന്നാണ് ഭരണം പിടിച്ചത്. ഇന്ത്യ-സോവിയറ്റ് സാംസ്‌കാരിക ബന്ധം സുദൃഢമായ കാലമായിരുന്നു അത്. സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച നഗരസഭാ പ്രതിനിധികള്‍ വിപ്ലവ നേതാവ് ലെനിന്റെ പ്രതിമ സ്ഥാപിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സോവിയറ്റ് ഭരണകൂടം പ്രതിമ നിര്‍മ്മിച്ച് എത്തിച്ചുകൊടുക്കുകയും ചെയ്തു.
സോവിയറ്റ് നേതാവ് വി ഷെവ്‌ചെങ്കോയാണ് 1987 ഓഗസ്റ്റ് 2 പ്രതിമ അനാവരണം ചെയ്തത്. സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും സി.പി.ഐ. ജനറല്‍ സെക്രട്ടറിയായിരുന്ന സി. രാജേശ്വര റാവുവിന്റെയും സാന്നിധ്യത്തിലായിരുന്നൂ ചടങ്ങ്.
ഒരു വര്‍ഷം കഴിഞ്ഞ് നഗരസഭതന്നെ തൊട്ടപ്പുറത്ത് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പ്രതിമകള്‍ സ്ഥാപിച്ചു. അധികം കഴിയുംമുമ്പ് സോവിയറ്റ് യൂണിയനിലെ ലെനിന്‍ പ്രതിമകള്‍ പിഴുതെറിയപ്പെട്ടു. സോവിയറ്റ് ഐക്യ നാടുകൾ ഛിന്നഭിന്നമായി. നേതാക്കളുടെ പ്രതികൾ പോലും വിചാരണ ചെയ്യപ്പെട്ടു.
വിജയവാഡയിലും ഇടതു കക്ഷികള്‍ അധികാരഭ്രഷ്ടരായി എങ്കിലും ലെനിന്‍ പ്രതിമ ഇപ്പോഴും തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു. ഒപ്പം ജനങ്ങളുടെ വിപ്ലവ സ്വപ്നങ്ങൾക്ക് തണലുമാവുന്നു.
24 ാം പാർട്ടി കോൺഗ്രസിന് കൊടിയുയർന്നു
സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് വിജയവാഡയില്‍ തുടക്കമായി. മുതിര്‍ന്ന നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എട്ടുകുറി കൃഷ്ണ മൂര്‍ത്തി ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി ഡി.സുധാകര്‍ റെഡ്ഡി പാര്‍ട്ടി പതാകയും ഉയര്‍ത്തി.
പ്രായപരിധി അടക്കമുള്ള സംഘടന വിഷയങ്ങളിലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടക്കുകയാണ്. കേരളത്തിലെ യുഡിഎഫ് ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന്റെ നേതാവ് ജി ദേവരാജന്‍ പാര്‍ട്ടി കോണ്ഗ്രസ് വേദിയില്‍ പങ്കെടുത്തു.
ചൈന അടക്കം 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്.ഉത്ഘാടന സമ്മേളനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചര്യ, എന്നിവര്‍ക്കൊപ്പം ഫോര്‍ വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും ആശംസ അര്‍പ്പിച്ചു.ദേശീയ ഇടത് ഐക്യത്തിന്റ ഭാഗമായി ക്ഷണിച്ചിരുന്നെങ്കിലും ആര്‍എസ്പി പരിപാടിയില്‍ പങ്കെടുത്തില്ല. പ്രായപരിധി, യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കും ഉള്ള പ്രതിനിത്യം തുടങ്ങി ദേശീയ കൗണ്‍സില്‍ നിര്‍ദേശങ്ങളില്‍ നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ ഉച്ചയ്ക്ക് ശേഷം ആരംഭിക്കും.


