വർഗ്ഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ വികസന രാഷ്ട്രീയം; പ്രിയങ്കാ ഗാന്ധിക്കായ് ജയ് വിളികൾ

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിൻ്റെ ആശ്വാസ ജയത്തിന് പിന്നാലെ പ്രിയങ്ക ഗന്ധി വീണ്ടും ദേശീയ ശ്രദ്ധയിൽ. ഗുജറാത്തില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞപ്പോഴും കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കിയത് ഹിമാചലിലെ വിജയമാണ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കാണ്.

പ്രവർത്തകർക്കും അണികൾക്കും ഒരേ പോലെ ഊർജ്ജം പകരുന്നതായിരുന്നു പ്രിയങ്കയുടെ സാന്നിധ്യം. ലക്ഷ്യവും വഴിയും തെറ്റിപ്പോയ കോൺഗ്രസിൽ പ്രതീക്ഷയറ്റപ്പോഴും പ്രിയങ്കയിൽ വോട്ടർമാർ പ്രതീക്ഷയർപ്പിക്കുന്ന കാഴ്ചയാണ്. ഓരോ തവണ അവർ സജീവമായി രംഗത്ത് എത്തുമ്പോഴും കുടുംബത്തെ വരിഞ്ഞ കേസുകളും നിയമ നടപടികളും ഉയർത്തിക്കൊണ്ടു വന്ന് ആത്മവിശ്വാസം തകർക്കുന്ന എതിർ രാഷ്ട്രീയത്തെ ചെറുക്കാൻ പാർട്ടി ഒരുമിച്ച് നിൽക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സാഹചര്യത്തിൽ സംശയിക്കുന്നത്.

60 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ഇതിൽ 39 സീറ്റിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചു. ബി ജെ പി 19 സീറ്റിൽ വിജയം നേടി. 9 സീറ്റിൽ മുൻതൂക്കമുണ്ട്. നാല് ലോക് സഭാ സീറ്റുകൾ മാത്രമാണ് സംസ്ഥാനത്ത് ഉള്ളത്. 2018 ന് ശേഷം കോൺഗ്രസ് നേടുന്ന ആദ്യ വിജയമാണ്. രാഹുൽ ഗാന്ധി ഒരിടത്തും പോലും പ്രചാരണത്തിന് എത്തിയിരുന്നില്ല.

എ എ പി മതേതരത്വവും അഴിമതി വിരുദ്ധ മുദ്രാവാക്യവും ഉയർത്തി രംഗത്ത് വന്നപ്പോൾ ലഭിച്ചിരുന്ന വിശ്വാസ്യത നിലനിർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. ബിജെപി ശക്തമായി നിലനിൽക്കെ അവരുടെ ബദൽ ടീം എന്ന നിലയിൽ ജനങ്ങൾക്ക് ഇടയിൽ വേരിറക്കുന്നതിലെ പരിമിതയാണ് പ്രതിഫലിച്ചത്. എങ്കിലും ബദലിനായുള്ള ജനങ്ങളുടെ ആഗ്രഹം ഒരു പരിധിവരെ അവരുടെ സാന്നിധ്യത്തെ സ്വീകരിക്കയും ചെയ്തു. ഇതിനിടയിലാണ് കോൺഗ്രസിൽ എന്തോ ബാക്കിയുണ്ട് എന്ന അനുഭവത്തെ പ്രിയങ്കാ ഗാന്ധിക്ക് നൽകാൻ കഴിഞ്ഞത്. ഉത്തർ പ്രദേശ് ഇലക്ഷൻ നയിച്ചപ്പോൾ നേർ വപരീത ഫലമായിരുന്നു.

ജനങ്ങളിലേക്ക് എത്തിച്ച മുദ്രാവാക്യം

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലാകുകയും സോണിയാ ഗാന്ധി ആരോഗ്യകാരണങ്ങളാല്‍ മുഴുവന്‍ സമയ പ്രാചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതോടെ പ്രിയങ്കയ്ക്ക് ഹിമാചലില്‍ പാര്‍ട്ടിയെ ഒറ്റയ്ക്ക് നയിക്കേണ്ടതുണ്ടായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചും തിരിച്ചറിഞ്ഞും അവരുടെ ഇടയിലേക്ക് കോൺഗ്രസ് വാഗ്ദാനങ്ങൾ എത്തിക്കയായിരുന്നു. 10 കാര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രിയങ്ക മുന്നോട്ടുവെച്ച പ്രകടന പത്രിക ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി. പൊതുവെ ഭരണ വിരുദ്ധ തരംഗം എല്ലാ തിരഞ്ഞെടുപ്പിലും സ്വാധീനിക്കാറുള്ള ഹിമാചലിൽ അവരുടെ പ്രചാരണം ഏറ്റു.

ഡല്‍ഹിയില്‍ എഎപി പരീക്ഷിച്ചതിന് സമാനമായി 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കും, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, യുവാക്കള്‍ക്ക് ജോലി തുടങ്ങി വാഗ്ദാനങ്ങള്‍ വോട്ടായി. അധികാരത്തിലേറിയാല്‍ ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവും വലിയൊരു വിഭാഗത്തെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചു. അധികാരത്തിലുള്ള രാജസ്ഥാന്‍, ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം. രണ്ടര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും രണ്ടുലക്ഷത്തോളം പെന്‍ഷന്‍കാരുമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഈ വാഗ്ദാനം വലിയ ചലനമുണ്ടാക്കി.

ഹിമാചലിലെ സ്വന്തം വീട്ടില്‍ തന്നെ തങ്ങിയായിരുന്നു പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. റാലികളിലും റോഡ് ഷോകളിലും കോണ്‍ഗ്രസിന്റെ മുഖമായി പ്രിയങ്ക നിറഞ്ഞു.

പ്രിയങ്കയുടെ പ്രകടനപത്രികയാണ് സംസ്ഥാനത്ത് ഫലംകണ്ടതെന്ന് ഹിമാചലില്‍ വിജയം ഉറപ്പിച്ചതിന് തുടർച്ചയായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേല്‍ പരസ്യമായി പറഞ്ഞിരുന്നു. വിജയാഘോഷത്തിലും ഉയര്‍ന്നുകേള്‍ക്കുന്നത് പ്രിയങ്കയ്ക്കുള്ള ആരവങ്ങളാണ്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തും പ്രവര്‍ത്തകര്‍ പ്രിയങ്കയ്ക്കായി ജയ് വിളിച്ചു.

കോൺഗ്രസ് ഇനിയും ഏറ്റെടുക്കാൻ മടിക്കുന്നത്

ബിജെപി ദേശീയ അധ്യക്ഷന്‍ നഡ്ഡയുടെ മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാനായതും കോൺഗ്രസ് രാഷ്ട്രീയത്തിന് ഉണർവ്വേകുന്നതാണ്. മുന്‍തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യവും ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. ഒരുവട്ടം കോണ്‍ഗ്രസിനെങ്കില്‍ അടുത്ത തവണ ബി.ജെ.പിക്ക് അധികാരം നല്‍കുന്ന രീതിയാണ് 1985 മുതല്‍ ഹിമാചല്‍ പിന്തുടര്‍ന്നുവരുന്നത്. ഇത് മറികടന്ന് തുടർ ഭരണം ഉറപ്പിച്ചാണ് ബി ജെ പി കളത്തിൽ ഇറങ്ങിയത്. വർഗ്ഗീയ രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയം ജനങ്ങൾ കൈക്കൊണ്ടു.

പ്രിയങ്കയെ അവതരിപ്പിക്കുമോ

ലോക് സഭാ ഇലക്ഷന് മുൻപായി ഒൻപത് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ഇവയിൽ കർണ്ണാടക, തെലങ്കാന,മധ്യപ്രദേശ്,മിസോറാം എന്നിവിടങ്ങളിൽ ഇപ്പോഴും കോൺഗ്രസാണ് മുഖ്യ പ്രതിപക്ഷം. ഗുജറാത്തിൽ നിരീക്ഷകനായിരുന്ന അശോക് ഖലോട്ട് പരാജയത്തിൻ്റെ ഉത്തരവാദിത്വത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുമില്ല. അതേ സമയം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേല്‍ പുതിയ താരമായി എത്തുകയാണ്. ഹമാചലിൽ അദ്ദേഹമായിരുന്നു കീ പ്ലെയർ. ഒപ്പം ഉണ്ടായിരുന്നത് സച്ചിൻ പൈലറ്റും. കോൺഗ്രസ് നേതൃനിരയിലും ഈ ഫലം ഷോക്ക് ട്രീറ്റ് ആവുകയാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...