സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നാല് വർഷത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ആശ്രമം കത്തിച്ച ശേഷം വയ്ക്കാനുള്ള റീത്ത് മുഖ്യപ്രതിക്ക് വാങ്ങി നൽകിയ കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ ശബരിഷ് ഒളിവിലാണ്.
ആദ്യ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചയാണ് പ്രതികളെ പിടികൂടാൻ വൈകിയതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിരുന്നു.
ആശ്രമം കത്തിച്ച കേസിലെ മുഖ്യപ്രതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആർഎസ്എസ് പ്രവർത്തകൻ പ്രകാശിൻറെ സഹോദരൻ പ്രശാന്തിൻറെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമം കത്തിച്ചതെന്ന് മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞുവെങ്കിലും പ്രശാന്തിൻറെ മൊഴി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.
സുഹൃത്തുക്കളുടെ മർദ്ദനത്തെ തുടർന്ന് പ്രകാശ് കഴിഞ്ഞ വർഷം ജനുവരിയിൽ ആത്മഹത്യ ചെയ്തു. ഈ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലെ ഒന്നാം പ്രതിയായ കൃഷ്ണകുമാർ ആശ്രമം കത്തിച്ച കേസിലും കുറ്റസമ്മതം നടത്തി. പ്രകാശിൻറെ ആത്മഹത്യ കേസിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാണ് കോടതിയുടെ അനുമതിയോടെ കൃഷ്ണകുമാറിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമല സ്ത്രീ പ്രവേശന വിവാദം കത്തി നിൽക്കുന്ന 2018 നവംബർ 21ന് പുലർച്ചയാണ് ആശ്രമം കത്തിച്ചത്. ഇതിന് തലേ ദിവസം ചാലയിൽ നിന്നും റീത്തുവാങ്ങി പ്രകാശിന് നൽകിയെന്നാണ് കൃഷ്ണകുമാറിൻറെ മൊഴി. ആശ്രമം കത്തിച്ച ദിവസം മൂകാംബികയിലേക്ക് പോയി. പ്രകാശും കുണ്ടമൺകടവ് സ്വദേശി ശബരിയും ചേർന്ന് ഒരു പൾസർ ബൈക്കിലെത്തിയാണ് ആശ്രമം കത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. ആശ്രമം കത്തിച്ച ശേഷം റീത്ത് പ്രകാശ് അവിടെ വച്ചു. പ്രതികൾ പോകുന്നതിൻെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. വിജിലേഷെന്ന സുഹൃത്തിൻറെ പൾസർ ബൈക്ക് തിരുമലയിലുള്ള ഒരു വർക്ക്ഷോപ്പിൽ കണ്ടുപോയി 2500 നൽകി ശബരീഷ് പൊളിച്ചുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. ശബരീഷ് ഒളിവിലാണ്.
കുണ്ടമണ്‍കടവ് സ്വദേശി പ്രകാശിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണകുമാറടക്കം നാലുപേര്‍ നേരത്തെ ക്രൈ ബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. ആശ്രമം കത്തിച്ചത് പ്രകാശും കൃഷ്ണകുമാറും ചേര്‍ന്നാണെന്ന് മരണപ്പെട്ട പ്രകാശൻ്റെ സഹോദരന്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇയാള്‍ മൊഴി മാറ്റി. എങ്കിലും കേസ് അന്വേഷണത്തിലായിരുന്നു.
പരസ്ത്രീ ബന്ധം ആരോപിച്ച് പ്രകാശിനെ പ്രതികള്‍ മര്‍ദ്ദിച്ചതായും ഇതില്‍ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രകാശൻ ജീവനൊടുക്കിയത്.



