ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്. ചൊവ്വാഴ്ച രാത്രി 8.30 -ന് മൊറോക്കോ സ്പെയിനിനെ നേരിടും. രാത്രി 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡുമായും ഏറ്റു മുട്ടും.
സ്പെയിൻ മൊറോക്കോ
ഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. അവസാനമത്സരത്തില്‍ ജപ്പാനോടു തോറ്റു. എങ്കിലും കരുത്തും അഴകും കൈവിടാത്ത കളിയാണ്. ക്രൊയേഷ്യയെ മറികടന്ന് എഫ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മൊറോക്കോ പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിഞ്ഞിട്ടില്ല. മാത്രമല്ല പ്രതീക്ഷ പുലർത്തിയ ബെല്‍ജിയത്തെ അട്ടിമറിച്ചു. പ്രതിരോധ നിര ശക്തമാണ്. ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.
ഇരുടീമുകളും 4-4-3 ശൈലിയില്‍ ഇറങ്ങാനാണു സാധ്യത. മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയപ്പോള്‍ സ്പെയിന്‍ രണ്ടെണ്ണത്തില്‍ വിജയിച്ചു. ഒരെണ്ണം സമനിലയിലായി. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 2-2 സമനിലയായിരുന്നു.
പോർച്ചുഗൽ സ്വിറ്റ്സർലൻഡ്
എച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗൽ പ്രീ ക്വാര്‍ട്ടര്‍ കടന്നത്. ജി ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി സ്വിറ്റ്സര്‍ലന്‍ഡും എത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ചുഗല്‍ ഘാനയേയും യുറഗ്വായേയും തറപറ്റിച്ചു. അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് തോറ്റ ചരിത്രമുണ്ട് എങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനോടു മാത്രമാണ് സ്വിറ്റ്സര്‍ലന്‍ഡ് അടിയറവ് പറഞ്ഞത്.
പോര്‍ച്ചുഗല്‍ കഴിഞ്ഞ രണ്ടുതവണയും പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ഈ നൂറ്റാണ്ടില്‍ ഇരുടീമുകളും ആറുതവണ ഏറ്റുമുട്ടി. ഇരു ടീമുകളും മൂന്നുവീതം മത്സരങ്ങളില്‍ വിജയിച്ചു. പോര്‍ച്ചുഗല്‍ ശൈലി: 4-3-1-2. സ്വിറ്റ്സര്‍ലന്‍ഡ് ശൈലി: 4-2-3-1.


